അവളുടെ പകൽച്ചിരി
വർഷങ്ങൾക്കിപ്പുറം തിരക്കുകൾക്കിടയിൽ പ്രാരബ്ദവും പേറി തറവാട്ടുപ്പടി കടന്നു വരും നേരം ഒരു നോട്ട്മെപ്പോഴോ തെക്കുപൊയി. മാവും പ്ലാവും വേപ്പുമില്ലാതെ ആവശമാകെ വെളിമ്പറമ്പായി. തെക്കേപറമ്പിലെ അമ്മായിയുടെ വീടിന്നു കാണാറായി. തനിക്കറിയാമിന്നുമവിടെ ഇളംപച്ചനിറമണിഞ്ഞ മറച്ചുവരിൽ അവളുടെ പകൽച്ചിരി ഉദിച്ചുനിൽപ്പൂ. അവളുടെ കളിയുടെ കാൽച്ചിലമ്പൊച്ചകൾ കൈവളക്കിലുക്കങ്ങൾ അവിടങ്ങളിലാകെ മാറ്റൊലിപ്പൂ. വയറ്റിൽ പൂമ്പാറ്റകൾ പറക്കുന്നതും കൈകൾ തണുത്തുറയ്ക്കുന്നതും താനറിഞ്ഞു. അവളൊപ്പം അച്ഛനമ്മ കളിച്ചതും അവളുടെ പാവാടതൻ ഇറക്കം കുറഞ്ഞതും പകൽച്ചിരിയിലൽപ്പം നാണം കലർന്നതും അവളുണ്ടാക്കിയ പാൽപ്പായസം നക്കിവെടുപ്പാക്കി ഒരൽപ്പംക്കൂടി എന്നു സ്വകാര്യം പറഞ്ഞതും തിരകളായി മനസ്സിൽ തികട്ടിവന്നു. പതിനാലാം രാവിന്റെ തോഴനെ കാർമേഘങ്ങൾ വന്നു മൂടുന്നതോർത്തു ഞാൻ അന്നവൾ മുടിയിഴകൾ കോതും നേരം. എങ്കിലും ഓലച്ചീറുകൾക്കിടയിലാ പകൽച്ചിരി- ഞാൻ ഉണർന്നു. കണ്ണിലെ കണ്മഷി കവിളിൽ പടർന്നതും തറയിൽ വിയർപ്പിന്റെ കോലം വരച്ചതും വിളക്കിൽ കരിന്തിരി പുകച്ചുരുൾ മെനഞ്ഞതും ആരുമറിയാതെ പകൽ പുലർന്നതും ഞ...