Posts

Showing posts from December, 2013

അവളുടെ പകൽച്ചിരി

വർഷങ്ങൾക്കിപ്പുറം തിരക്കുകൾക്കിടയിൽ പ്രാരബ്ദവും പേറി തറവാട്ടുപ്പടി കടന്നു വരും നേരം ഒരു നോട്ട്മെപ്പോഴോ തെക്കുപൊയി. മാവും പ്ലാവും വേപ്പുമില്ലാതെ ആവശമാകെ വെളിമ്പറമ്പായി. തെക്കേപറമ്പിലെ അമ്മായിയുടെ വീടിന്നു കാണാറായി. തനിക്കറിയാമിന്നുമവിടെ ഇളംപച്ചനിറമണിഞ്ഞ മറച്ചുവരിൽ അവളുടെ പകൽച്ചിരി ഉദിച്ചുനിൽപ്പൂ. അവളുടെ കളിയുടെ കാൽച്ചിലമ്പൊച്ചകൾ കൈവളക്കിലുക്കങ്ങൾ അവിടങ്ങളിലാകെ മാറ്റൊലിപ്പൂ. വയറ്റിൽ പൂമ്പാറ്റകൾ പറക്കുന്നതും കൈകൾ തണുത്തുറയ്ക്കുന്നതും താനറിഞ്ഞു. അവളൊപ്പം അച്ഛനമ്മ കളിച്ചതും അവളുടെ പാവാടതൻ ഇറക്കം കുറഞ്ഞതും പകൽച്ചിരിയിലൽപ്പം നാണം കലർന്നതും അവളുണ്ടാക്കിയ പാൽപ്പായസം നക്കിവെടുപ്പാക്കി ഒരൽപ്പംക്കൂടി എന്നു സ്വകാര്യം പറഞ്ഞതും തിരകളായി മനസ്സിൽ തികട്ടിവന്നു. പതിനാലാം രാവിന്റെ തോഴനെ കാർമേഘങ്ങൾ വന്നു മൂടുന്നതോർത്തു ഞാൻ അന്നവൾ മുടിയിഴകൾ കോതും നേരം. എങ്കിലും ഓലച്ചീറുകൾക്കിടയിലാ പകൽച്ചിരി- ഞാൻ ഉണർന്നു. കണ്ണിലെ കണ്മഷി കവിളിൽ പടർന്നതും തറയിൽ വിയർപ്പിന്റെ കോലം വരച്ചതും വിളക്കിൽ കരിന്തിരി പുകച്ചുരുൾ മെനഞ്ഞതും ആരുമറിയാതെ പകൽ പുലർന്നതും ഞ...

മണ്ണിനടിയിലെ പുൽക്കൂട്

ഉണ്ണീശോ പള്ളിയിൽ കുർബാന കണ്ടനാൾ തണുത്തൊരാ ഞായർ സന്ധ്യയിൽ അവൻ മൊട്ടിട്ടു നെരിപൊടിന്റെ ചെറുവെട്ടത്തിൽ അന്ധകാരങ്ങളിലെ ചാലുകളിലെവിടെയൊ ജീവന്റെ കണ്ണങ്ങൾ പെരുത്തു ഇളം ചൂടുള്ള നറുനെയ്യിൽ കവിളിലെ ചെറു ചിരി മായാതെ മിഴികൾ തുറക്കാതെ ഒന്നുമുരിയാടാതെ തത്തിക്കളിച്ചവൻ ഹൄദയമുറിയിൽ ഒളിച്ചുനിന്നു മറിയവും യൗസേപ്പും മാറി മാറി കൈകളാലവനെ തലോടിനിന്നു കേൾക്കാത്ത താരാട്ടും കിനിയാത്ത മുലപ്പാലും അവനായി ഒരുങ്ങിനിന്നു ചെറു കൈകളും കാൽകളും ഈണത്തിനൊപ്പം ചുവടുവച്ചു പിന്നെപ്പോഴോ ആ ഉറവ വറ്റിയോ അവൻ കരഞ്ഞുവോ പിടഞ്ഞുവോ നിലവിളിച്ചുവോ അറിയില്ല മണ്ണിനടിയിലെ ചെറുപുൽക്കൂട്ടിൽ മിഴികൾ തുറക്കാതെ ഒന്നു കരയാതെ ആ ക്രിസ്മസ്സ് രാവിൽ അവൻ പിറന്നു

കാറ്റ്

Image
കാറ്റ് വീശി ഇലത്തുമ്പിൽ പറ്റിനിന്ന നീർത്തുള്ളികൾ നിലംപൊത്തി ജീവൻറെ മോഹങ്ങൾ മണ്ണിലലിഞ്ഞു കാലൻറെ തണുപ്പ് സിരകളിൽ തുളച്ചു കയറി കാറ്റു വീശി കടൽക്കരയുടെ നിശബ്ദ മാനം ഇരുണ്ടു പട്ടങ്ങൾ ദിക്കറിയാതെ പറന്നു ദുഖങ്ങളും സന്തോഷവും വേദനയും സൌഖ്യവും തിരകളെപ്പോലെ പതഞ്ഞു പൊങ്ങി ഇഴഞ്ഞു നീങ്ങി വലിഞ്ഞു താണു കാറ്റ് വീശി വരണ്ട തടിയിലെ തവിട്ടിലകൾ ഞെട്ടറ്റു പാറിപ്പറന്നു പലയിടങ്ങളിൽ ചിതറി നിനയ്ക്കാത്ത സമതലങ്ങളെ പുൽകി അടിഞ്ഞു പൊടിഞ്ഞു കൂട്ടം തെറ്റിയ കുഞ്ഞാടുകളായി മറഞ്ഞു സർവ്വശക്തന്റെ ടിക്ക് ടിക്ക് ശബ്ദം നിലക്കാതെ പാഞ്ഞു കാറ്റു വീശി