ഒമ്പതു ദിവസങ്ങൾ
![]() |
കാക്കനാട്ടെ പിജിയിൽ നിന്നും കളമശ്ശേരിയിൽ അർച്ചന ചേച്ചി വാടകയ്ക്ക് എടുത്തു തന്ന പ്രൊവിഡൻസ് ഗ്രൂപ്പിൻറെ പെന്റാ ഹൗസ് ഫ്ലാറ്റ് സമുച്ചയത്തിലേക്ക് ഊബർ ടാക്സിയിൽ പോകുമ്പോൾ ഭരതിനെ ചേച്ചി വിളിച്ചു.
"എവിടെ എത്തിയെടാ?"
"കരിപ്പാശ്ശേരി"
"ഓക്കെ. ഞാൻ ഒരു അഞ്ചു മിനിറ്റുകൊണ്ട് അവിടെ എത്തും. നീ എത്തുമ്പോൾ വിളിക്ക്."
"ശരി"
"മെയിൻ എൻട്രൻസിൻ്റെ റൈറ്റ് സൈഡിൽ എ-ബ്ലോക്ക് ആണ് ട്ടോ."
"ആ ശരി. എത്തിയിട്ട് വിളിക്കാം."
ഒട്ടും താത്പര്യം ഉണ്ടായിട്ടല്ല. പക്ഷെ ചേച്ചി പറയുന്നത് ഇപ്പൊ അനുസരിക്കാൻ തോന്നാറുണ്ട്. പ്രത്യേകിച്ചും അമ്മ പോയിക്കഴിഞ്ഞു.
ഒരു വിധം വേഗത്തിൽ തന്നെ പോകുന്നുണ്ട് ടാക്സി. എത്തിയെന്നു പറഞ്ഞു ചേച്ചി മെസ്സേജും അയച്ചിരുന്നു. മെയിൻ ഗേറ്റിൽ എത്തി ഏതു ബ്ലോക്ക് ആണെന്ന് ഡ്രൈവർ ചോദിച്ചപ്പോൾ ശങ്കയൊന്നും കൂടാതെ റൈറ്റ് സൈഡിലേക്ക് എടുത്തോളാൻ പറഞ്ഞു. എ-ബ്ലോക്കിന്റെ താഴെ തന്നെ നില്പുണ്ടായിരുന്നു കക്ഷി.
"വേഗം വാ. ഇത് കഴിഞ്ഞു എനിക്ക് ഓഫീസിൽ പോകാനുള്ളതാ."
"സാറ്റർഡേ മതിയായിരുന്നെന്നു ഞാൻ പറഞ്ഞതല്ലേ"
"എടാ വീക്കെൻഡ്‌സ് ആണ് ഏറ്റവും ബിസി. ആരോഹിയെ സ്വിമ്മിങ് ക്ലാസിനു കൊണ്ട് പോകണം. പിന്നെ പ്രകാശിന്റെ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ട് പോകണം. പിന്നെ..."
"ആന്റിക്കു എന്താ..."
"ഏയ്. റെഗുലർ ചെക്ക് അപ്പ്. പക്ഷെ പോയാൽ ഹാഫ് ഡേ അങ്ങനെ അങ്ങ് പോകും. പിന്നെ..."
"ആ ഓക്കെ. ഇതിപ്പോ എനിക്ക് വർക്ക് ഫ്രം ഹോം ആയതു കൊണ്ട് ഞാൻ രക്ഷപെട്ടു."
"ഉം... വർക്ക് ഫ്രം ഹോം! നിൻ്റെ വർക്ക് ഫ്രം ഹോം ഒക്കെ ഞാൻ അറിയുന്നുണ്ട്. ഞാൻ കഴിഞ്ഞ ഒരു ദിവസം ദിലീപിനെ വിളിച്ചിരുന്നു."
ഭരത് ഒരു കള്ള ചിരി ചിരിച്ചു.
ലിഫ്റ്റിൽ അടുത്ത് നിൽക്കുമ്പോൾ, ചേച്ചി ഒരു ദീർഘ നിശ്വാസം വിടുന്നത് ഭരതിന് അനുഭവപെട്ടു. ഇവൾക്കിപ്പോൾ അമ്മയുടെ മുഖച്ഛായ മാത്രമല്ല, അമ്മയുടെ നരയും കിട്ടിയിട്ടുണ്ട്.
"നരച്ചു തുടങ്ങിയല്ലോ ഡീ"
"ഉം... ടെന്ഷനല്ലേ ട്വന്റി ഫോർ സെവൻ"
"ഞാൻ കണ്ടതാ. നല്ല വെട്ടവും വെളിച്ചവും ഉണ്ട്."
"ഉം."
ഫ്രണ്ട് ഡോർ തുറന്നു അകത്തു കയറിയപ്പോൾ വലിയ ഒരു ഹോൾ.
"എടാ നല്ല വലിയ ഹോളാ. ഹോളിൽ നിന്ന് നേരെ കിച്ചണിലേക്കും പിന്നെ ബെഡ്‌റൂമുകളിലേക്കും എൻട്രൻസ്. ബാത്‌റൂംസ് രണ്ടും അറ്റാച്ചഡ് ആണ്. കോമൺ ബാത്രൂം ഇല്ല. അത് മാത്രമാണ് എനിക്കൊരു കുറവായി തോന്നിയത്."
"ഓ ഇതിപ്പോ വാങ്ങാനൊന്നും അല്ലല്ലോ. വാടകയ്ക്കല്ലേ. എനിക്കൊരാൾക്ക് ഇത് തന്നെ കൂടുതലാ."
"എടാ നിനക്കിഷ്ടപെട്ടാൽ വേണേൽ വാങ്ങിക്കാം നിനക്ക്. ഈ വലിച്ചും പുകച്ചും കുടിച്ചും കളയുന്നത് മതി മാസാമാസത്തെ ഇ എം ഐ അടക്കാൻ. പിന്നെ, ഇപ്പൊ ഒറ്റയ്ക്ക്, കുറച്ചു കഴിഞ്ഞാൽ അങ്ങനെയാവണം എന്നില്ലല്ലോ."
മാസ്റ്റർ ബെഡ്റൂമിന്റെ ജനലുകൾ തുറന്നു കൊണ്ട് ചേച്ചി പറഞ്ഞു.
"അതെ അതെ, ഇതിപ്പോ ഒരു ലിവിൻ സെറ്റ് അപ് ആയിട്ടുണ്ട്."
"അങ്ങനെയെങ്കിൽ അങ്ങനെ. ഒരു നല്ല കൂട്ട് നല്ലതാ. ഈ ജനലുകൾ തുറക്കുന്നത് ബാല്കണിയിലേക്കാ."
"ഓ ശരി ശരി"
അക്ഷമയോടെ പറയുന്നതിനിടയിലാണ് അവനതു കണ്ടത്. ബാൽക്കണി ഫേസ് ചെയ്‌യുന്നത് തൊട്ടടുത്ത ബ്ലോക്കിൻ്റെ അതേ ഫ്ലോറിലെ വീടുകളൊന്നിൻ്റെ ബാല്കണിയെയാണ്. ബാൽക്കണി എന്ന് പറഞ്ഞു കൂടാ. അതൊരു കാട് പോലെയാണ് ഭരതിനു തോന്നിയത്. മനുഷ്യൻ പിറവിയെടുക്കുന്ന ഒരു കൊടും കാട്. ആ ഒറ്റ കാഴ്ച്ചയിൽ അവൻ തീരുമാനിച്ചു, കുറച്ചു കാലത്തേക്കെങ്കിലും താനവിടെ കൂടും എന്ന്.
"ഡീ മാസ വാടക എത്രയെന്നാ പറഞ്ഞേ..."
"നിൻ്റെ ശമ്പളത്തിന്റെ പകുതി വരില്ല" അപ്പുറത്തെ റൂമിൽ നിന്നും അർച്ചന വിളിച്ചു പറഞ്ഞു.
രണ്ടു മണിക്കൂർ കൊണ്ട് അതും തീർത്തു, കുളിച്ചു പുറത്തു കറങ്ങാൻ പോകാൻ തീരുമാനിച്ചു. അപ്പോഴാണ് അർച്ചന വീണ്ടും വിളിക്കുന്നത്.
"എന്താടാ സ്ഥലം സെറ്റ് ആയോ? ഇൻസ്പയറിങ് അല്ലെങ്കിലും നിന്റെ പ്രിയപ്പെട്ട ഒറ്റപ്പെടൽ വേണ്ടുവോളം ഉണ്ടാകും അവിടെ. മടുക്കുമ്പോൾ നിന്റെ ഫ്രണ്ട്സിനെ വിളിച്ചാൽ മതി. പിന്നെ ഞാൻ വരാം ഇടക്ക്."
"ഉം"
അവളുടെ വാക്കുകൾ അവനെ ബാല്കണിയിലേക്കാണ് ആനയിച്ചത്. ഏഴു മണി നേരത്തെ ഇരുട്ടിലും നനുത്ത തണുപ്പിലും ആ കാട് കൂടുതൽ നിഗൂഡമായി. പക്ഷെ കാടിന്റെ ഒരു വശത്തു ജനൽ പാളികളുടെ ഇടയിലൂടെ വന്ന വെളിച്ചത്തിൽ ഒരു കൂറ്റൻ നടരാജ വിഗ്രഹം ഭരത് കണ്ടു.
"ആര് പറഞ്ഞു ഇവിടം ഇൻസ്പയറിങ് അല്ലെന്നു?"
"ഓ അത് ശരി. അപ്പോൾ എന്റെ ചോയ്സ് മോശമല്ല അല്ലെ."
"അതെ ഒട്ടും മോശമല്ല"
"എന്നാ മോൻ പോയി എന്തെങ്കിലും കഴിക്കാൻ നോക്ക്."
കുറച്ചു നേരം അതെ നിൽപ് നിന്നു ഭരത്. പക്ഷെ, അവനവിടെ ആരെയും കാണാൻ കഴിഞ്ഞില്ല.
നോക്കിയത് വെറുതെയായില്ല. സാരിയിൽ പൊതിഞ്ഞ, കൊലുന്നനെയുള്ള, വെളുത്ത മെഴുകുതിരി പോലെ ഒരു രൂപം കാട്ടിൽ സവാരിക്കിറങ്ങിയിരുന്നു. വെയിൽ കായാനിറങ്ങിയ ഒരു മാൻപേട പോലെ. ഒരു മുപ്പതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ. അലസമായി ഉടുത്തിരിക്കുന്ന വോയിൽ സാരി അവളെ നേർമയോടെ പൊതിഞ്ഞിരിക്കുന്നു. അവളുടെ വടിവുകൾ ഒരു നർത്തകിയുടേതെന്നു തോന്നിപ്പിച്ചു. അവൾ മുടി കെട്ടി വച്ചിരുന്നില്ല. തവിട്ടു നിറമുള്ള പട്ടു പോലത്തെ ഇടതൂർന്ന മുടിയിഴകൾ അവളുടെ പുറം പൂർണമായും മറച്ചു പിടിച്ചു. അമ്മയുടെ മുടിയുടെ മണം ഓർമ്മ വന്നു ഭരതിന്.
ലിഫ്റ്റിൽ അടുത്ത് നിൽക്കുമ്പോൾ, ചേച്ചി ഒരു ദീർഘ നിശ്വാസം വിടുന്നത് ഭരതിന് അനുഭവപെട്ടു. ഇവൾക്കിപ്പോൾ അമ്മയുടെ മുഖച്ഛായ മാത്രമല്ല, അമ്മയുടെ നരയും കിട്ടിയിട്ടുണ്ട്.
"നരച്ചു തുടങ്ങിയല്ലോ ഡീ"
"ഉം... ടെന്ഷനല്ലേ ട്വന്റി ഫോർ സെവൻ"
ഒന്നാം ദിവസം
പത്തു ഫ്ലോർ വീതമുള്ള അഞ്ചു കെട്ടിടങ്ങൾ. അതിലിപ്പോ എ-ബ്ലോക്കിലെ ഫോർത്തു ഫ്ലോറിലെ 402 ആണ് തനിക്ക് വേണ്ടി ചേച്ചി ഏർപ്പാടാക്കിയിരിക്കുന്നത്."ഞാൻ കണ്ടതാ. നല്ല വെട്ടവും വെളിച്ചവും ഉണ്ട്."
"ഉം."
ഫ്രണ്ട് ഡോർ തുറന്നു അകത്തു കയറിയപ്പോൾ വലിയ ഒരു ഹോൾ.
"എടാ നല്ല വലിയ ഹോളാ. ഹോളിൽ നിന്ന് നേരെ കിച്ചണിലേക്കും പിന്നെ ബെഡ്‌റൂമുകളിലേക്കും എൻട്രൻസ്. ബാത്‌റൂംസ് രണ്ടും അറ്റാച്ചഡ് ആണ്. കോമൺ ബാത്രൂം ഇല്ല. അത് മാത്രമാണ് എനിക്കൊരു കുറവായി തോന്നിയത്."
"ഓ ഇതിപ്പോ വാങ്ങാനൊന്നും അല്ലല്ലോ. വാടകയ്ക്കല്ലേ. എനിക്കൊരാൾക്ക് ഇത് തന്നെ കൂടുതലാ."
"എടാ നിനക്കിഷ്ടപെട്ടാൽ വേണേൽ വാങ്ങിക്കാം നിനക്ക്. ഈ വലിച്ചും പുകച്ചും കുടിച്ചും കളയുന്നത് മതി മാസാമാസത്തെ ഇ എം ഐ അടക്കാൻ. പിന്നെ, ഇപ്പൊ ഒറ്റയ്ക്ക്, കുറച്ചു കഴിഞ്ഞാൽ അങ്ങനെയാവണം എന്നില്ലല്ലോ."
മാസ്റ്റർ ബെഡ്റൂമിന്റെ ജനലുകൾ തുറന്നു കൊണ്ട് ചേച്ചി പറഞ്ഞു.
"അതെ അതെ, ഇതിപ്പോ ഒരു ലിവിൻ സെറ്റ് അപ് ആയിട്ടുണ്ട്."
"അങ്ങനെയെങ്കിൽ അങ്ങനെ. ഒരു നല്ല കൂട്ട് നല്ലതാ. ഈ ജനലുകൾ തുറക്കുന്നത് ബാല്കണിയിലേക്കാ."
"ഓ ശരി ശരി"
അക്ഷമയോടെ പറയുന്നതിനിടയിലാണ് അവനതു കണ്ടത്. ബാൽക്കണി ഫേസ് ചെയ്‌യുന്നത് തൊട്ടടുത്ത ബ്ലോക്കിൻ്റെ അതേ ഫ്ലോറിലെ വീടുകളൊന്നിൻ്റെ ബാല്കണിയെയാണ്. ബാൽക്കണി എന്ന് പറഞ്ഞു കൂടാ. അതൊരു കാട് പോലെയാണ് ഭരതിനു തോന്നിയത്. മനുഷ്യൻ പിറവിയെടുക്കുന്ന ഒരു കൊടും കാട്. ആ ഒറ്റ കാഴ്ച്ചയിൽ അവൻ തീരുമാനിച്ചു, കുറച്ചു കാലത്തേക്കെങ്കിലും താനവിടെ കൂടും എന്ന്.
"ഡീ മാസ വാടക എത്രയെന്നാ പറഞ്ഞേ..."
"നിൻ്റെ ശമ്പളത്തിന്റെ പകുതി വരില്ല" അപ്പുറത്തെ റൂമിൽ നിന്നും അർച്ചന വിളിച്ചു പറഞ്ഞു.
രണ്ടാം ദിവസം
പിന്നെയെല്ലാം പെട്ടെന്ന് തന്നെ നടന്നു. പിറ്റേ ദിവസം തന്നെ ഭരത് പുതിയ കൂടണഞ്ഞു. ഫുള്ളി ഫർണിഷ്ഡ് ആയതു കൊണ്ട് സാധനങ്ങൾ ഒന്നും അധികം സംഘടിപ്പിക്കേണ്ടി വന്നില്ല. പിന്നെ കുറച്ചു സാധനങ്ങൾ പ്രകാശ് അടുപ്പിച്ചു തന്നു. കുക്കിങ്ങിനും ക്ലീനിങ്ങിനുമായി 401-ൽ വരുന്ന ശാന്തി ചേച്ചിയെ ഏർപ്പാടാക്കി. സ്റ്റുഡിയോ ഒഴിച്ച് ബാക്കിയെല്ലാ ഇടവും വൃത്തിയാക്കാൻ അവരോടു ചട്ടം കെട്ടി. പിന്നെ തന്റെ വർക്ക് സ്റ്റേഷനും പെയിന്റിംഗ് സ്റ്റുഡിയോയുടെ സാധനങ്ങളും മുൻപത്തെ പിജിയിൽ നിന്നും ഭരത് തന്നെ ഫ്ലാറ്റിൽ എത്തിച്ചു. അങ്ങനെ വൈകീട്ട് ഒരു അഞ്ചു മണിയോടെ എല്ലാം ശരിയാക്കി, അന്നത്തെ ജോലി കുറച്ചു ചെയ്തെന്നു വരുത്തി, അധികം ഉള്ള ബെഡ്‌റൂമിൽ ഭരത് സ്റ്റുഡിയോ സെറ്റ് ചെയ്യാൻ ആരംഭിച്ചു.രണ്ടു മണിക്കൂർ കൊണ്ട് അതും തീർത്തു, കുളിച്ചു പുറത്തു കറങ്ങാൻ പോകാൻ തീരുമാനിച്ചു. അപ്പോഴാണ് അർച്ചന വീണ്ടും വിളിക്കുന്നത്.
"എന്താടാ സ്ഥലം സെറ്റ് ആയോ? ഇൻസ്പയറിങ് അല്ലെങ്കിലും നിന്റെ പ്രിയപ്പെട്ട ഒറ്റപ്പെടൽ വേണ്ടുവോളം ഉണ്ടാകും അവിടെ. മടുക്കുമ്പോൾ നിന്റെ ഫ്രണ്ട്സിനെ വിളിച്ചാൽ മതി. പിന്നെ ഞാൻ വരാം ഇടക്ക്."
"ഉം"
അവളുടെ വാക്കുകൾ അവനെ ബാല്കണിയിലേക്കാണ് ആനയിച്ചത്. ഏഴു മണി നേരത്തെ ഇരുട്ടിലും നനുത്ത തണുപ്പിലും ആ കാട് കൂടുതൽ നിഗൂഡമായി. പക്ഷെ കാടിന്റെ ഒരു വശത്തു ജനൽ പാളികളുടെ ഇടയിലൂടെ വന്ന വെളിച്ചത്തിൽ ഒരു കൂറ്റൻ നടരാജ വിഗ്രഹം ഭരത് കണ്ടു.
"ആര് പറഞ്ഞു ഇവിടം ഇൻസ്പയറിങ് അല്ലെന്നു?"
"ഓ അത് ശരി. അപ്പോൾ എന്റെ ചോയ്സ് മോശമല്ല അല്ലെ."
"അതെ ഒട്ടും മോശമല്ല"
"എന്നാ മോൻ പോയി എന്തെങ്കിലും കഴിക്കാൻ നോക്ക്."
കുറച്ചു നേരം അതെ നിൽപ് നിന്നു ഭരത്. പക്ഷെ, അവനവിടെ ആരെയും കാണാൻ കഴിഞ്ഞില്ല.
മൂന്നാം ദിവസം
ഉറക്കം നഷ്ടപെടാതിരിക്കാനാണ് അധികം ഉള്ള താക്കോൽ ഒരെണ്ണം ശാന്തി ചേച്ചിക്ക് കൊടുത്ത്. പക്ഷെ പുള്ളിക്കാരി വന്നത് മുതൽ കൊട്ടും തട്ടും തന്നെയാണ്. ആരും എണീറ്റ് പോകും. സമയം നോക്കിയപ്പോൾ ഏഴു മണി! അടുക്കളയിൽ ചെന്ന് ഒരു ചായ ചോദിച്ചു, നേരെ വാഷ്‌റൂമിൽ പോയി ഫ്രഷ് ആയി. പിന്നെ ബാല്കണിയിലേക്കുള്ള ജനലുകളുടെ കർട്ടനുകൾ വലിച്ചു മാറ്റി. ജനലുകളിലൂടെ അപ്പുറത്തെ കാട്ടിലേക്ക് നോക്കാനുള്ള ത്വര അടിച്ചമർത്താൻ എത്ര ശ്രമിച്ചിട്ടും ഭരതിന് കഴിഞ്ഞില്ല.നോക്കിയത് വെറുതെയായില്ല. സാരിയിൽ പൊതിഞ്ഞ, കൊലുന്നനെയുള്ള, വെളുത്ത മെഴുകുതിരി പോലെ ഒരു രൂപം കാട്ടിൽ സവാരിക്കിറങ്ങിയിരുന്നു. വെയിൽ കായാനിറങ്ങിയ ഒരു മാൻപേട പോലെ. ഒരു മുപ്പതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ. അലസമായി ഉടുത്തിരിക്കുന്ന വോയിൽ സാരി അവളെ നേർമയോടെ പൊതിഞ്ഞിരിക്കുന്നു. അവളുടെ വടിവുകൾ ഒരു നർത്തകിയുടേതെന്നു തോന്നിപ്പിച്ചു. അവൾ മുടി കെട്ടി വച്ചിരുന്നില്ല. തവിട്ടു നിറമുള്ള പട്ടു പോലത്തെ ഇടതൂർന്ന മുടിയിഴകൾ അവളുടെ പുറം പൂർണമായും മറച്ചു പിടിച്ചു. അമ്മയുടെ മുടിയുടെ മണം ഓർമ്മ വന്നു ഭരതിന്.
കയ്യിൽ ഒരു ചെറിയ കത്രികയും പിടിച്ചു അവൾ ഓരോ ചെടിയുടെയും അടുത്ത് ചെന്ന് അവയോടു എന്തൊക്കെയോ പറഞ്ഞു കൊണ്ട് ട്രിം ചെയ്തു കൊണ്ടിരുന്നു. അരമതിൽ കാരണം അവളുടെ കാലുകൾ കാണാൻ കഴിയില്ലായിരുന്നു. അവളുടെ മുഖവും വ്യക്തമല്ലായിരുന്നു. അതിനു ബാല്കണിയിൽ പോയി നോക്കണം. എന്തോ അതിനുള്ള ധൈര്യം വന്നില്ല ഭരതിന്.
പകരം, അവൻ അപ്പോൾ തന്നെ സ്റ്റുഡിയോയിൽ പോയി. ബ്രഷ് എടുത്തു അര മണിക്കൂർ കൊണ്ട് അവളെയും അവളുടെ കാടും ക്യാൻവാസിൽ ഒപ്പിയെടുത്തു. ബാല്കണിയുടെ അരമതിൽ ഒഴിവാക്കി, അവളുടെ കാലുകളിൽ അവൻ ചിലങ്ക അണിയിച്ചു. അവൻ്റെ ചായ തീന്മേശയിൽ ഇരുന്നു തണുത്തുറഞ്ഞു.
വാട്സാപ്പിൽ തുരുതുരാ മെസ്സേജുകളുടെ ബഹളമാണ്. മിസ്സ്ഡ് കോൾസ് വേറെ. ദിലീപിന്റെ, മിഥുന്റെ, ശിവാനിയുടെ അങ്ങനെ ആരുടെയൊക്കെയോ. എല്ലാ ദിവസവും സംസാരിച്ചിരുന്നവരോട് പോലും ഇപ്പോൾ മിണ്ടാൻ തോന്നുന്നില്ല. ആരോ തൻ്റെ കണ്ണുകളെ അപ്പുറത്തെ ബാല്കണിയിലേക്കു വലിക്കുന്നത് പോലെ. എങ്കിലും അവൻ കണ്ണുകൾ ഉയർത്തിയില്ല. പക്ഷെ അവളുടെ സാന്നിദ്യം അവിടെയുണ്ടെന്ന് അവനുറപ്പായിരുന്നു.
സമയം ഏതാണ്ട് അഞ്ചു മണിയായിക്കാണും. പെട്ടെന്ന് മൊബൈൽ ശബ്ദിച്ചു. ധൃതിയിൽ മൊബൈൽ കയ്യിൽ നിന്നും വീണു. അതെടുക്കാൻ തുനിഞ്ഞപ്പോൾ കാല് തട്ടി ചായ കപ്പ് താഴെ വീണു പൊട്ടി. അവൻ്റെ നോട്ടം അരമതിൽ കടന്നു കാട്ടിലേക്ക് പാളി. അവൻ്റെ ഹൃദയം എന്തെന്നില്ലാത്ത തുടിച്ചു; അവൾ ആ ക്ഷണത്തിൽ അവനെ നോക്കുകയായിരുന്നു.
ആ കണ്ണുകൾ ജ്വലിക്കുന്നു. അഴക്! ആ കണ്ണുകളിൽ എന്താണ് ജ്വലിക്കുന്നതെന്ന് അവനു മനസ്സിലായില്ല. ഒരു നിമിഷനേരം മാത്രമേ അവനാ കാഴ്ച കാണാൻ കഴിഞ്ഞുള്ളൂ. അവളുടെ നോട്ടം പോലെ തന്നെ അവളും അപ്രത്യക്ഷമായിരിക്കുന്നു.
അവൻ വല്ലാതെ സന്തോഷിച്ചു. അമ്മ മരിച്ചതിനു ശേഷം അഞ്ചു മാസങ്ങൾക്കിപ്പുറം ഇതാദ്യമായാണ് താൻ ഇത്രയും സന്തോഷിക്കുന്നത് എന്നവൻ അറിഞ്ഞു. അവൻ അവൾക്കു അനന്യ എന്ന് പേരിട്ടു. അവളുടെ കണ്ണുകൾ അപ്പോൾ തന്നെ പകർത്താൻ തുനിഞ്ഞപ്പോളാണ് ഫോൺ പിന്നെയും റിങ് ചെയ്തത്. ശിവാനിയാണ്. ഇനിയും എടുത്തില്ലെങ്കിൽ അവൾ തന്നെ കൊല്ലും.
"ടെൽ മി ഡിയർ. ഐ വോസ് എ ലിറ്റിൽ ബിസി."
"ഉം. ഐ ആം ഗെറ്റിങ് ഇറ്റ്. നോ റിപ്ലൈ റ്റു മെസ്സേജസ്. നോ കോൾസ്. വാട്സ് ഹാപ്പനിംഗ് മാൻ? വേർ ആർ യു?"
"ഐ ഹാവ് ഷിഫ്റ്റഡ് റ്റു എ ന്യു പ്ലേസ്. ഐ വിൽ സെൻറ് യു ദി അഡ്രസ്സ്."
"ഉം."
ശിവാനിയുടെ സ്വരത്തിൽ ഒരു കനം തോന്നി. അവളോട് ഇത്രയും സമയം താൻ മിണ്ടാതിരുന്നിട്ടില്ല. അവൻ അദ്‌ഭുതപെട്ടു. ബാല്കണിയിൽ നിന്ന് എഴുന്നേറ്റു പോയി തുണി കൊണ്ട് വന്ന് തട്ടി പോയ ചായ അവൻ വൃത്തിയാക്കി. പൊട്ടിയ കപ്പിൻ്റെ കഷ്ണങ്ങൾ എടുത്തു മാറ്റുമ്പോൾ അവൻ ശ്രദ്ധിച്ചു, കാട്ടിലെ മെഴുതിരിവെട്ടം അണഞ്ഞു കിടന്നിരുന്നു. അവൻ തൻ്റെ പുതിയ അഡ്രസ് ശിവാനിക്ക് അയച്ചു കൊടുത്തു. ഏതു നിമിഷവും ഇനി അവളെ പ്രതീക്ഷിക്കാം, ഭരത് ഓർത്തു.
ഏകദേശം പത്തുമണിക്ക് ഡോർ ബെൽ അടിച്ചു. ശിവാനിയായിരിക്കും. അവൻ കതക് തുറന്നു. ശിവാനി കയ്യിൽ ഉള്ള പൊതി അവനു നീട്ടി. ഭരത് അത് വാങ്ങിച്ചു, ഒന്ന് മണത്തു, എന്നിട്ടത് ഡൈനിങ്ങ് ടേബിളിൽ വച്ചു. എന്നിട്ടവൻ ഒരു കൈ കൊണ്ട് അവളെ വട്ടത്തിൽ പിടിച്ചു. ശിവാനി ആ കൈ തട്ടി മാറ്റി. നിശ്ചയമായും അവളുടെ മൂഡ് ഓഫ് ആണ്, ഭരതിനു മനസ്സിലായി. അവൻ വെയിറ്റ് ചെയ്യാൻ നിശ്ചയിച്ചു.
അവൻ അവളോട് അനന്യയെ കുറിച്ച് സംസാരിച്ചു. എല്ലാം ക്ഷമയോടെ കേട്ട് കഴിഞ്ഞ്, ഒരു ദീർഘ നിശ്വാസത്തിനു ശേഷം അവൾ പറഞ്ഞു.
"നൈറ്റ് ഈസ് ഫോളിങ്. ലെറ്റസ് നോട് വെയ്സ്റ്റ് ടൈം."
എന്നിട്ടവൾ അവനെ വരിഞ്ഞു മുറുക്കി. അവൻ കണ്ണുകൾ അടച്ചു. അനന്യയുടെ കണ്ണുകൾ അപ്പോൾ അവനെ നോക്കി. അവൻ മന്ദഹസിച്ചു.
അവൾ, അനന്യ! കിഴക്കുനിന്നു വരുന്ന ഇളം വെയിലിൽ കുളിച്ചു, ഈറനുടുത്തു, തൻ്റെ പെയിന്റിങ്‌സ് നോക്കി നിൽക്കുന്നു. തനിക്കു പുറം തിരിഞ്ഞു നിൽക്കുന്ന അവളെ ഓടിച്ചെന്നു വാരിപുണരാനാണ് അവനാദ്യം തോന്നിയത്. സാധിക്കുന്നതിൽ ഏറ്റവും പക്വമായ അടികൾ വച്ച് അവൻ പതുക്കെ അവളുടെ പിറകിൽ എത്തി. തൻ്റെ ശബ്ദം കേട്ടിട്ടും എന്തെ അവൾ തിരിഞ്ഞു നോക്കുന്നില്ല എന്ന് അവൻ അത്‍ഭുതപെട്ടു.
അവൻ വലത്തേ കൈ ഉയർത്തി മുടികൊണ്ടു മൂടിക്കിടക്കുന്ന അവളുടെ വലത്തേ തോളിൽ വച്ചു. അവൾ തടഞ്ഞില്ല. ഭരത് അവളുടെ ഇടതു തോളിലും കൈ ചേർത്തു. അപ്പോൾ പതുക്കെ അവളൊന്നനങ്ങി. എന്നിട്ട്, അവൾ അവനഭിമുഖമായി തിരിഞ്ഞു. ഇത്രയും അടുത്ത് അവൾ കൂടുതൽ സുന്ദരിയായി അവന് തോന്നി. അവളുടെ നിശ്വാസം അവൻ്റെ കഴുത്തിൽ പതിഞ്ഞു. അവൾ അവൻ്റെ കുറ്റിത്താടി വളർന്നു നിൽക്കുന്ന കവിളിൽ തൊട്ടു. അവനവളുടെ ചുണ്ടുകളിൽ നോക്കി. വിടർന്നു നിൽക്കുന്ന ചെന്താമരയായി തോന്നി അവനാ ചുണ്ടുകൾ. അവനാ പൂവിനെ ചുംബിച്ചുണർത്താൻ തുടങ്ങി.
ശിവാനിയുടെ മൊബൈൽ ശബ്ദിച്ചപ്പോഴാണ് അവൻ കണ്ണുകൾ പതിയെ തുറന്നത്. ആ ക്ഷണത്തിൽ തൻ്റെ സ്വപ്നത്തെ തിരിച്ചറിയുകയും വല്ലാതെ പരിഭ്രമം തോന്നുകയും ചെയ്തു ഭരതിന്. അടുത്ത് തന്നെ കിടപ്പുണ്ടായിരുന്നു ശിവാനി. അവളെ പുതപ്പിച് പ്രാതലിനു അവളും കാണും എന്ന് ശാന്തി ചേച്ചിയോട് പറയാൻ അവൻ അടുക്കളയിലേക്കു പോകുമ്പോൾ കണ്ണ് വീണ്ടും ബാല്കണിയിലേക്കു പോയി. അവിടെ നില്പുണ്ടായിരുന്നു അവൾ, തൻ്റെ സ്വപ്നങ്ങളെ പോലും കവർന്നെടുത്തവൾ. അവളുടെ കാട് എന്നെത്തെയുംകാൾ പച്ചച്ചു നിന്നു.
എന്തോ അരമതിലിൽ ആഞ്ഞു നിന്ന്, അവളെ നോക്കാൻ അവന് ധൈര്യം തോന്നി. അവൾ എന്നത്തേയും പോലെ ചെടികളെ പരിപാലിച്ചു കൊണ്ടിരുന്നു. ആ ചെടികളിലൊന്നായി അവളുടെ അങ്കണത്തിൽ പച്ചച്ചു നില്ക്കാൻ തോന്നി ഭരതിന്. അവനകത്തു ചെന്ന് ചേച്ചി അലങ്കരിച്ചു വച്ച ചെടികളിൽ ഒന്ന് എടുത്ത് ബാൽക്കണിയുടെ അരമതിലിൽ വച്ചു. അവളവനെ കണ്ടു. അവൻ വച്ച ചെടിയും അവൾ കണ്ടു. പ്രത്യേകിച്ച് ഒരു ഭാവഭേദവും കാണിക്കാതെ അവളകത്തു പോയി.
താൻ നോക്കിനിന്നതു ഇഷ്ടപ്പെട്ടു കാണില്ല അവൾക്കു എന്ന് തോന്നി ഭരതിന്. ശാന്തി ചേച്ചി അപ്പോൾ ചായയുമായി വന്നു. ശിവാനിക്ക് കൊടുത്തോ എന്ന് ചോദിച്ചപ്പോൾ കനപ്പിച്ച സ്വരത്തിൽ ആ കൊച്ചു പോയി എന്ന് അവർ പറഞ്ഞു.
ശിവാനിയെ വിളിക്കാം എന്ന് കരുതി ഭരത് അകത്തേക്ക് നടക്കാൻ ഒരുങ്ങി. അപ്പോൾ അകത്തു നിന്ന് അനന്യ ബാല്കണിയിലേക്കു വീണ്ടും വന്നു. അവളുടെ കയ്യിൽ ഒരു സ്‌പ്രെയർ ഉണ്ടായിരുന്നു. ചില ചെടികളെ തിരഞ്ഞു പിടിച്ചു സ്പെയർ വച്ചു നനക്കാൻ തുടങ്ങി അവൾ. ഭരത് ശ്രദ്ധിച്ചു. കള്ളിമുൾച്ചെടികൾ ആയിരുന്നു അവ. അവൻ താൻ അരമതിലിൽ വച്ച ചെടിയെ നോക്കി. അതും ഒരു കള്ളിച്ചെടിയായിരുന്നു. അവനാ ചെടിക്ക് അനന്യ എന്ന് പേരിട്ടു. ആ ചെടി അത്യാവശ്യം വണ്ണമുള്ള മുളയുടെ തണ്ടിലായിരുന്നു നട്ടിരുന്നത്. അവനാ മുളംതണ്ടിനെ തൻ്റെ വലത്തേ കൈപ്പത്തികൊണ്ടു കെട്ടിപിടിച്ചു. അവൾ വീണ്ടും അകത്തേക്ക് പോയി.
"വൈ? യൂ ആർ ദേർ ഫോർ മി. ആർ യൂ ബോർഡ് ഓഫ് മി ഓൾഡ്രെടി?"
അവിടെ മിഥുൻ ഇടപെട്ടു.
"അങ്ങനെ അല്ല ഭരത്. അവൾക്കു മാത്രമല്ല. എനിക്കും അത് തന്നെയാ തോന്നുന്നത്. നിൻ്റെ ചേച്ചി ഞങ്ങളെ എല്ലാവരെയും വിളിക്കാറുണ്ട്. അമ്മ ഉണ്ടായിരുന്നപ്പോളത്തെ പോലെയല്ല. അർച്ചന ചേച്ചിക്ക് അവരുടേതായ ഉത്തരവാദിത്തങ്ങൾ ഉണ്ട്. നിന്നെ സെറ്റിൽ ആയി കാണാൻ മാത്രമാണ് അവർ ആഗ്രഹിക്കുന്നത്. ഇവിടെ നീയാണെങ്കിൽ നടക്കാത്ത സ്വപ്നങ്ങൾക്ക് തീക്കൂട്ടുകയാണ്."
"ഇതെല്ലാം വെറുതെയാണോ? ഞാനീ വരച്ചു കൂട്ടുന്നതും വെറുതെയാണോ? ഇതിലൊന്നും ജീവനില്ലേ? ഇതിലൊന്നും അർത്ഥമില്ലേ? ഇല്ലെങ്കിൽ ഞാൻ തന്നെ ഇല്ലാതാവുന്നതാണ് നല്ലത്."
"നിൻ്റെ ജീവിതത്തെ കുറിച്ച് മാത്രമാണ് ഞങ്ങൾ സംസാരിക്കുന്നതു. ചിത്രങ്ങൾ വരയ്ക്കാൻ നീ നിൻ്റെ ജീവിതം കൊണ്ട് കളിക്കുന്നതെന്തിനാണ്? ഫിസിക്കൽ അട്ട്രാക്ഷൻ ഈസ് ഫൈൻ. പക്ഷെ നിനക്ക് പേര് പോലും അറിയാത്ത ആളുകളെ കാലങ്ങളോളം മനസ്സിലിട്ടു കൊണ്ട് നടക്കുന്നത് അബദ്ധമല്ലേ?"
"ആര് പറഞ്ഞു അവരുടെയൊന്നും പേരെനിക്കറിയില്ല എന്ന്? മേഘ്ന, ആമി, ദേവു, ഗൗരി, ഇപ്പോൾ ഇവൾ അനന്യ."
"ആർ യൂ സീരിയസ്?" ശിവാനി കുലുങ്ങി ചിരിച്ചു കൊണ്ട് ചോദിച്ചു. ഭരതിന് അത് ഇഷ്ടപ്പെട്ടില്ല എന്ന് മനസ്സിലായപ്പോൾ ശിവാനി ചിരി നിർത്തി.
"സീ, നിങ്ങൾ പറയുന്നതൊക്കെ ഞാൻ മനസിലാക്കുന്നു. പക്ഷെ ഇതെൻ്റെ ജീവിതമാണ്. ഞാൻ ഇങ്ങനെയാണ്. നിങ്ങൾ എൻ്റെ കൂടെ വർഷങ്ങളായി ഉണ്ടായിരുന്നവരാണ്. എന്നിട്ടും നിങ്ങളെന്നെ മനസ്സിലാക്കുന്നില്ലെങ്കിൽ..."
"മനസ്സിലാവുന്നുണ്ട് നിന്നെ. പക്ഷെ, നിനക്ക് ഇപ്പോൾ വയസ്സ് മുപ്പതാണ്. സെറ്റിൽ ആവാനുള്ള സമയം ആയി തുടങ്ങി. നിൻ്റെ അച്ഛൻ മരിച്ചപ്പോൾ മുതൽ ഞങ്ങൾ കാണുന്നതാണ് നിൻ്റെ ചേച്ചിയെ. അവർ രാപകൽ ഇല്ലാതെ അധ്വാനിച്ചാണ് നിന്നെ ഈ നിലയിൽ ആക്കിയത്. പിന്നെ നിൻ്റെ അമ്മ. അവസാനം നിമിഷം പോലും നിന്നെ കുറിച്ചുള്ള ആധിയാണ് അവർക്കുണ്ടായിരുന്ന ഏക സങ്കടം."
"നിങ്ങൾക്കെന്താണ് വേണ്ടത്? അച്ഛൻ പറഞ്ഞിരുന്നത് പോലെ ഞാൻ എൻ്റെ പെയിന്റ് ബ്രഷ് വലിച്ചെറിയണോ? ഇവർക്കൊക്കെ വേണ്ടി തന്നെയാണ് ഞാൻ ആ ഒടുക്കത്തെ ജോലി എൻ്റെ തോളിൽ എടുത്തു വച്ചത്. ഞാനതിപ്പോഴും ചെയ്യുന്നുമുണ്ട്. അച്ഛൻ മരിക്കുമ്പോൾ ഒരേ ഒരു കാര്യം മാത്രമേ ഞാൻ ചേച്ചിയോട് ആവശ്യപ്പെട്ടിരുന്നുള്ളൂ, എനിക്ക് വീണ്ടും വരയ്ക്കണം എന്ന്. അവൾ അത് സമ്മതിച്ചതുമാണ്. ഇപ്പോൾ എല്ലാർക്കും എന്താ ഇത്ര പ്രശ്‍നം?"
"ഭരത്, നീ കാര്യങ്ങൾ ശരിക്കും കേൾക്കൂ. നീ വരക്കരുതെന്നു ഇവിടെ ആരും പറയുന്നില്ല. നിൻ്റെ അമ്മക്ക് നീ വരക്കുന്നതിൽ വലിയ അഭിമാനവും ആയിരുന്നു. നിൻ്റെ ചേച്ചിക്കും ഞങ്ങൾക്കും അതങ്ങനെയാണ്. പക്ഷെ, അതിനു വേണ്ടി നീ സ്വീകരിക്കുന്ന വഴിയാണ് അപകടകരം. നിനക്ക് ഇൻസ്പിറേഷന് മോഡൽസിനെ എത്ര വേണമെങ്കിലും കിട്ടും."
"ഈവൻ ഐ ആം റെഡി, യൂ നോ. ആറിന്റ് ഐ അട്ട്രാക്റ്റീവ് ഇനഫ് റ്റു ഇൻസ്പയർ യൂ?"
"ഷട് അപ്, ശിവാനി"
"അവൾ പറഞ്ഞതിൽ എന്താ തെറ്റ്? നിനക്കറിയാമോ നിൻ്റെ ഈ പോക്കിൽ അവൾ എത്ര വറീഡ് ആണെന്ന്? ഷീ ലവ്‌സ് യൂ ഡാമിറ്റ്."
ഭരത് ആശ്ചര്യത്തോടെ അവളുടെ നേരെ കണ്ണയച്ചു. ബെഡ്റൂമിൻ്റെ വാതിലിനടുത്തു നിന്നിരുന്ന ശിവാനി അവനെ നോക്കാതെ പതുക്കെ ഹാളിലേക്ക് ഒഴിഞ്ഞു മാറി. അവളിൽ നിന്ന് അത്ര ലോലമായ ഒന്നും താൻ പ്രതീക്ഷിച്ചിരുന്നില്ല എന്നവൻ അറിഞ്ഞു. ചെറിയ കുറ്റബോധം അവനുണ്ടായി, അവളെ അറിയാൻ കഴിയാതിരുന്നതിന്.
"ഷീ ടോൾഡ് മി നോട് റ്റു ടെൽ യൂ. പക്ഷെ നീ അതറിയണം. നിൻ്റെ ചുറ്റും ഉള്ളവർ എത്ര നിന്നെ സ്നേഹിക്കുന്നു എന്നും, നിൻ്റെ പ്രവർത്തികൾ കാരണം എത്രമാത്രം വേദനിക്കുന്നു എന്നും നീ അറിയണം. അതിനാണ് ഞാൻ ഇത് പറഞ്ഞത്. സീ ഭരത്, നമ്മൾ നാല് പേരും വർഷങ്ങളായി സുഹൃത്തുക്കൾ ആണ്. നിനക്ക് മരുന്നെത്തിച്ചു തരുന്ന ഡീലർമാരായി ദയവ് ചെയ്തു ഞങ്ങളെ നീ കാണരുത്. ശിവാനി എന്നോട് പറഞ്ഞു, നീ അവളെ ഒരു ഉപഭോഗ വസ്തുവായി മാത്രം കാണുന്നു എന്നവൾക്കിടക്കു തോന്നാറുണ്ടെന്ന്, അവൾക്കും മടുത്തുതുടങ്ങി എന്ന്, സെറ്റിൽ ആവണമെന്ന് ആഗ്രഹമുണ്ടെന്ന്, നിൻ്റെ കൂടെ ജീവിക്കാൻ മോഹമുണ്ടെന്ന്, അങ്ങനെ പലതും. നിൻ്റെ പോലെ അവളും ഇതൊക്കെ മനസ്സിൽ അടച്ചുപൂട്ടി വച്ചിട്ട് ഒരു കാര്യവുമില്ല എന്ന് തോന്നിയത് കൊണ്ടാണ് ഇതൊക്കെ നിന്നോട് പറഞ്ഞത്."
മിഥുനും ശിവാനിയും പോയിക്കഴിഞ്ഞും ഭരത് കുടിച്ചു, ബോധം കെടുന്നത് വരെ. രാവിലെ ഉണർന്നപ്പോൾ ശിവാനിയെ വിളിക്കണമെന്ന് തോന്നി. പക്ഷെ എന്തോ ധൈര്യം വന്നില്ല. ഭരത് ജനൽ പാളികളിലൂടെ കാട് നോക്കി നിന്നു. ആ കാട്ടിലെ മാൻപേട അവൻ്റെ ഹൃദയത്തിൽ വട്ടമിട്ടുകൊണ്ടിരുന്നു. ബാല്കണിയിലേക്കു നടന്നടുത്തു അനന്യയെ കെട്ടിപിടിക്കുമ്പോൾ അവൻ ആദ്യമായി കണ്ടു കാടിനുള്ളിലെ ജനൽ പാളികളിലൂടെ അവളുടെ നൃത്തം. മുഴുവനും കാണാൻ സാധിച്ചില്ലെങ്കിലും അവനുറപ്പായിരുന്നു അവൾക്കു താളം പിഴക്കില്ലെന്നു. അനന്യയുടെ മേലെയുള്ള പിടിത്തം അവൻ ഒന്ന് കൂടി മുറുക്കി. ആ കള്ളിച്ചെടിക്ക് മുത്തം കൊടുത്തപ്പോൾ അവൻ്റെ ചുണ്ടുകൾ വേദനിച്ചു.
മനഃപൂർവം ആരെയും കുറിച്ചോർക്കാതിരിക്കാൻ ജോലിയിൽ ശ്രദ്ധിക്കാൻ ഭരത് തീരുമാനിച്ചു. ഇടയ്ക്കിടയ്ക്ക് അനന്യ മനസ്സിലേക്ക് ഓടിവന്നപ്പോളൊക്കെ ബാല്കണിയിൽ ചെന്ന് അവളെ കെട്ടി പിടിച്ചു തിരിച്ചു വന്നു പിന്നെയും ജോലിയിൽ മുഴുകി. ഏഴു മണി വരെ നിർത്താതെ പണിതു. ഭക്ഷണം പോലും കഴിച്ചില്ല. പെൻഡിങ് ഉണ്ടായിരുന്ന എല്ലാ ജോലിയും തീർത്തു, പിറ്റേ ദിവസത്തെ അജണ്ടയും ടീമിന് ഷെയർ ചെയ്തു അവൻ ലാപ്ടോപ്പ് ക്ലോസ് ചെയ്തു. മേശപ്പുറത്തിരുന്ന ഭക്ഷണം ചൂടാക്കി കഴിച്ചു. സിഗരറ്റ് കത്തിച്ചു ബാല്കണിയിലേക്കു നടന്നു.
അവിടെ അവളുണ്ടായിരുന്നു. പക്ഷെ എന്നത്തേയും പോലെ അവൾ ഉത്സാഹത്തിൽ ആയിരുന്നില്ല. ചെടികളെ അവൾ നോക്കിയില്ല. ഒരു ചെറിയ സ്റ്റൂളിലോ മറ്റോ പകുതി തിരിഞ്ഞു ഇരിക്കുകയായിരുന്നു അവൾ. ഇടയ്ക്കിടയ്ക്ക് അവൾ കണ്ണുകൾ തുടക്കുന്നത് പോലെ തോന്നി അവന്. അവളെ ആശ്വസിപ്പിക്കണം എന്ന് അവനു തോന്നി. പക്ഷെ അവൾ തന്നെ കാണുന്നില്ല. അവൾ കാണുന്നത് വരെ അവളെ നോക്കി നില്ക്കാൻ അവൻ തീരുമാനിച്ചു. അനന്യയെ കെട്ടിപിടിച്ചു കൊണ്ട് അനന്യ തിരിയുന്നതും നോക്കി അവൻ കാത്തു നിന്നു.
മാനം വീണ്ടും ഇരുണ്ടു. വളരെ നേരത്തെ മൗനത്തെ ഖണ്ഡിച്ചുകൊണ്ട് ഭരതിൻ്റെ ഫോൺ ശബ്ദിച്ചു. അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി. ഫോൺ ശ്രദ്ധിക്കാതെ സൗഹൃദത്തിൻ്റെ ഒരു ചിരി അവൻ അവൾക്കു സമ്മാനിച്ചു. അവൾ തിരിച്ചു ചിരിച്ചു എന്ന് വരുത്തി, അകത്തേക്ക് പോയി. അകത്തു നിന്ന് അവൾ ജനൽ പാളികളിലൂടെ പുറത്തേക്കു നോക്കി. ഭരത് അവളെ തന്നെ നോക്കുകയായിരുന്നു. കുറച്ചു നേരം അവളവിടെ നിന്നു. പിന്നെ അകത്തേക്ക് അപ്രത്യക്ഷയായി.
ചേച്ചിയാണ് വിളിച്ചത്, പക്ഷെ പകരം ശിവാനിയെയാണ് തിരിച്ചു വിളിച്ചത്. അവളോട് വരാൻ അവൻ ആവശ്യപ്പെട്ടു. അവളോട് ക്ഷമ ചോദിക്കണമായിരുന്നു അവന്.
പതിവുപോലെ അവൾ വന്നു തന്നെ പുണർന്നു. ആദ്യമായി ആ കെട്ടിപ്പിടുത്തം അവന് അരുതാത്തതെന്നു തോന്നി. അവളുടെ കൈ ചെറുതായി തട്ടി മാറ്റിയപ്പോൾ അവൾ പകച്ചു.
"ശിവാനി, നീ എന്നോട് ക്ഷമിക്കൂ. നീ എൻ്റെ ആരോ ആണ്, ഒരു സുഹൃത്തിനേക്കാളുപരി. പക്ഷെ, ഞാൻ നിന്നെ ഉപയോഗിക്കുന്നു എന്ന് നിനക്ക് തോന്നിയെങ്കിൽ, ഐ ആം റിയലി സോറി. ഐ റിയലി ക്യാൻ നോട് മിസ് യൂ. ബട്ട്..."
അവളവൻ്റെ ചുണ്ടത്തു വിരൽ വച്ച് അവനെ നിശ്ശബ്ദനാക്കി.
"സെ നോ മോർ"
അവനെ കസേരയിൽ പിടിച്ചിരുത്തി അവൻ്റെ തല തൻ്റെ മാറോടു ചേർത്ത് പിടിച്ചു അവൾ. എന്തെന്നില്ലാത്ത ആശ്വാസം തോന്നി അവന്. അവളുടെ ഹൃദയമിടിപ്പിൻ്റെ താളത്തിൽ തനിക്കുറങ്ങണമെന്നവൻ പറഞ്ഞു. ശിവാനി അവനെ ബെഡ്റൂമിലേക്ക് ആനയിച്ചു. ബാല്കണിയിലേക്കുള്ള വാതിലടച്ച്, ജനൽ പാളികളിലെ കർട്ടനുകൾ വലിച്ചു തുറന്നു. കുറച്ചു നേരം അവൾ ആ കാട് നോക്കി നിന്നു. എന്നിട്ടു തിരിഞ്ഞു അവനെ കിടത്തി അവൻ്റെ അടുത്ത് കിടന്നു. അവനുറങ്ങുന്നതു വരെ അവൾ അവനെ നെഞ്ചോട് ചേർത്ത് പിടിച്ചു.
"ഐ ആം ലീവിങ് നൗ. കോൾ മീ വെൻ യൂ ആർ ഇൻ നീഡ്. ഐ വിൽ ബി ദേർ. ഓൾവേസ്!"
അത് പറഞ്ഞു, തിരിഞ്ഞു നോക്കാതെ അവൾ ഇറങ്ങി പോയി. അവനു വീണ്ടും കുറ്റബോധമുണ്ടായി. അവൻ നേരെ സ്റ്റുഡിയോയിൽ പോയി തൻ്റെ സൃഷ്ടികളെ നോക്കി നിന്നു. പുതിയ കാൻവാസ് ഒരുക്കി എന്തോ വരയ്ക്കാൻ ഒരുങ്ങി. പക്ഷെ പെട്ടെന്ന് മനസ്സ് ശൂന്യമാകുന്നത് അവൻ അറിഞ്ഞു. പെയിന്റ് ബ്രഷ് വലിച്ചെറിഞ്ഞ് അവൻ ബാല്കണിയിലേക്കു ഓടി.
അനന്യ അവിടെ നിൽക്കുന്നത് അവൻ കണ്ടു. അവൻ തൻ്റെ അനന്യയെ കയ്യിൽ എടുത്ത് രണ്ടു കൈകൊണ്ടും അമർത്തി കെട്ടിപിടിച്ചു. അവൾ അവനെ നോക്കി. അവളുടെ നോട്ടത്തിൽ പ്രണയമുണ്ടായിരുന്നില്ല. പക്ഷെ, ആ നോട്ടം തനിക്ക് ഒരിക്കലും മടുക്കില്ല എന്നവന് അറിയാമായിരുന്നു. അവൻ അവളെ നോക്കിക്കൊണ്ടിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നതായി അവനു തോന്നി. അവൾ തൻ്റെ കണ്ണുകൾ താഴ്ത്തി ബാൽക്കണിയിലൂടെ ഉലാത്തി. അവളുടെ സാരിത്തലപ്പ് ആ ചെടികളെയാകെ കുളിരണിയിക്കുന്നുണ്ടായിരുന്നു. അവൻ്റെ കണ്ണുകൾ അവളെ പിന്തുടർന്നുകൊണ്ടേയിരുന്നു. എത്ര നേരം അവർ രണ്ടു പേരും അങ്ങനെ ചിലവഴിച്ചു എന്ന് രണ്ടു പേരും അറിഞ്ഞില്ല.
ഭരത് ഓർത്തു, ഇന്നലെ രാവിലെ ബാല്കണിയിൽ അനന്യയെ കണ്ട ശേഷം പുറത്തിറങ്ങിയതാണ്. കുറെ അലഞ്ഞു തിരിഞ്ഞു ഒടുക്കം ശിവാനിയുടെ ഫ്ലാറ്റിൽ ചെന്ന് കയറി. മുമ്പത്തെപ്പോലെ, ഫ്രീ ആയി അവിടെ പ്രവേശിക്കാനോ വെള്ളം എടുത്തു കുടിക്കാനോ ടോയ്‌ലറ്റ് ഉപയോഗിക്കാനോ ചിപ്സ് എടുത്തു കൊറിക്കാനോ ഒന്നിനും കഴിയുന്നില്ല. കുറച്ചു സമയത്തിനകം തന്നെ ശിവാനി ഈ ഔപചാരികത തിരിച്ചറിഞ്ഞു.
മിഥുൻ പറഞ്ഞത് സത്യമാണെന്നും, പക്ഷെ അത് കാര്യമാക്കേണ്ട എന്നും അവൾ പറഞ്ഞു. എന്ന് വച്ച് ഇങ്ങനെ തുടർന്നാൽ ഈ സൗഹൃദം തന്നെ ഒരു തലവേദനയായി മാറും എന്നും അവൾ പറഞ്ഞു. അവൾ പറഞ്ഞതനുസരിച്ചു പെരുമാറാൻ ആവും വിധം ഭരത് ശ്രമിച്ചു. അതിനുള്ള മരുന്നും അവൾ തന്നെ അവനു സമ്മാനിച്ചു.
പകൽ വൈകുന്നേരം ആയതും പിന്നീട് രാത്രി ആയതും ഒന്നും ഇരുവരും അറിഞ്ഞില്ല. അവർ മിക്ക സമയവും ഒന്നും സംസാരിച്ചില്ല. കുറച്ചെങ്കിലും സംസാരിച്ചത് ഭരത് ആയിരുന്നു. അത് മുഴുവൻ അനന്യയെക്കുറിച്ചും ആയിരുന്നു. തന്നെ കേട്ടിരിക്കുന്നതിനു അവസാനം അവൻ ശിവാനിക്ക് നന്ദി പറഞ്ഞു. അതിനു മറുപടിയായി ശിവാനി അവനെ സോഫയിൽ നിന്ന് തൊഴിച്ചു താഴേക്കിട്ടു. അവിടെ നിന്നാണ് ഇപ്പോൾ താൻ ഉണരുന്നത് എന്നവൻ അറിഞ്ഞു.
സമയം നോക്കി. മണി രണ്ടര. തലവേദനയും വിശപ്പും കാരണം ഒന്നും ചിന്തിക്കാൻ കഴിയുന്നില്ല. ശിവാനിയെ കുലുക്കി വിളിച്ചു. അനക്കമില്ല. ഫോണെടുത്തു സ്വിഗ്ഗിയിൽ രണ്ടുപേർക്കുള്ള ബട്ടർ ചിക്കനും ഗാർലിക് നാനും ഓർഡർ ചെയ്തു. ബെഡ്‌റൂമിൽ പോയി അവളുടെ ബാത്‌റൂമിൽ കുളിച്ചു. ഉടുക്കാൻ ഒന്നും ഇല്ലാതിരുന്നതിനാൽ അവളുടെ വോൾ കാബോഡ് തപ്പി നോക്കി. അവളുടെ ഒരു ഫ്രീ സൈസ് കറുത്ത ടി-ഷർട്ടും ട്രൗസേഴ്‌സും എടുത്തിട്ടു.
കാബോഡ് അടക്കാൻ തുടങ്ങുമ്പോഴാണ് അവൻ ഒരു ലെതർ ബാഗ് ശ്രദ്ധിച്ചത്. എവിടെയോ കണ്ടിട്ടുള്ള ഒരു ബാഗ്. അതെ, അത് തൻ്റെ അമ്മ തനിക്കു സമ്മാനിച്ചതായിരുന്നു. ശിവാനിയോട് താനത് പറഞ്ഞിരുന്നു. അതിൻ്റെ ഡിസൈൻ ഇഷ്ടമായില്ല എന്നും. പക്ഷെ അവൾ എപ്പോഴാണ് അത് തൻ്റെ കയ്യിൽ നിന്നും കൈക്കലാക്കിയത് എന്നവന് മനസ്സിലായില്ല. അവനതു തുറന്നു നോക്കി. ബാഗ് കാലിയാണ്, പക്ഷെ അതിലെ മണങ്ങൾ അവൻ്റെ മനസ്സിനെ തളർത്തി. അവനാ ബാഗ് അതെ പടി തിരിച്ചു വച്ച്, അവളുടെ അടുത്തെത്തി അവളുടെ കവിളിൽ ഒരു മുത്തം കൊടുത്തു. അവൾ പാതി മയക്കത്തിൽ പുഞ്ചിരിച്ചു.
വൈകീട്ട് ഇരുവരും കൂടി ഭരതിന്റെ ഫ്ലാറ്റിൽ തിരിച്ചെത്തി. തിരിച്ചെത്തിയ ഉടൻ ശിവാനിയാണ് ബാല്കണിയിലേക്കു ആദ്യം ഓടിയെത്തിയത്. അവൾക്ക് അനന്യയെ കാണണം എന്ന് അവനോടു പറഞ്ഞിരുന്നു. ഭരത് മന്ദഹസിച്ചു നിന്നതേ ഉള്ളൂ. പക്ഷെ, അവിടെ എത്തിയ ഉടനെ ശിവാനി അവനെ ഉറക്കെ വിളിച്ചു. അവനവളുടെ അടുത്തേക്കോടി എത്തി.
പെട്ടെന്നവന്റെ മുഖം കറുത്തിരുണ്ടു. ബാല്കണിയിലേക്കു തന്നെ നോട്ടം ഉറപ്പിച്ചു, അവൻ തൻ്റെ അനന്യയെ കയ്യിൽ എടുത്തു.
അനന്യയുടെ കാട് അവിടെ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. അവിടെ അവശേഷിച്ചിരുന്നത് ചെടികളുടെ കുറച്ചവശിഷ്ടങ്ങളും ചെമ്മണ്ണിൻ്റെ കറയും മാത്രമായിരുന്നു. അകത്തേക്ക് കാണാമായിരുന്ന ജനലുകളും അടച്ചിട്ടിരുന്നു. അവൻ്റെ മനസ്സ് വേദനിക്കുന്നത് ശിവാനി അറിഞ്ഞു. അവളവനെ ചേർത്തുപിടിച്ചു.
ഭരത് വലതു കൈകൊണ്ടു കള്ളിച്ചെടിയിൽ പിടിച്ചു. കൈ വേദനിക്കുന്നത് അവൻ അറിഞ്ഞു. ഇടതു കയ്യും കയറ്റിപിടിച്ചു. പിന്നെ രണ്ടു കൈകളും ചേർത്ത് അവനാ കള്ളിച്ചെടിയെ ആവുവോളം ആലിംഗനം ചെയ്തു. അവൻ്റെ കൈകളിൽ നിന്നും ചോര പൊടിഞ്ഞു.
ആവുന്നത് ശ്രമിച്ചിട്ടും ശിവാനിക്ക് ആ കൈകൾ വിടർത്താനോ ആ പിടി അയക്കാനോ കഴിഞ്ഞില്ല. ഡൈനിങ്ങ് റൂമിൽ നിന്ന് ഭരതിൻ്റെ ഫോൺ ശബ്ദിക്കാൻ തുടങ്ങി. സ്‌ക്രീനിൽ അവൻ്റെ ചേച്ചിയുടെ പേരായിരുന്നു.
പകരം, അവൻ അപ്പോൾ തന്നെ സ്റ്റുഡിയോയിൽ പോയി. ബ്രഷ് എടുത്തു അര മണിക്കൂർ കൊണ്ട് അവളെയും അവളുടെ കാടും ക്യാൻവാസിൽ ഒപ്പിയെടുത്തു. ബാല്കണിയുടെ അരമതിൽ ഒഴിവാക്കി, അവളുടെ കാലുകളിൽ അവൻ ചിലങ്ക അണിയിച്ചു. അവൻ്റെ ചായ തീന്മേശയിൽ ഇരുന്നു തണുത്തുറഞ്ഞു.
നാലാം ദിവസം
ജോലിത്തിരക്കുകൾ കൊണ്ട് രാവിലെ മുതൽ കംപ്യൂട്ടറിനു മുൻപിൽ ആയിരുന്നു. കണ്ണിനു ക്ഷീണം തോന്നിയപ്പോൾ എഴുന്നേറ്റു ഹോളിൽ വന്നു തീൻമേശയിൽ വച്ചിരിക്കുന്ന ജഗ്ഗിൽ നിന്നും വെള്ളം കുടിച്ചു. അപ്പോഴാണ് കോളിങ് ബെൽ ശബ്ദിച്ചത്. വാതിൽ തുറന്നപ്പോൾ പ്രതീക്ഷിച്ചതു പോലെ തന്നെ അത് ആമസോൺ ഡെലിവറി ആയിരുന്നു. തലേന്ന് ഓർഡർ ചെയ്ത ബീൻബാഗ്. പൊതിയഴിച്ചു അവൻ അത് ബാല്കണിയിലേക്കു വലിച്ചിഴച്ചു. മുറിയിൽ നിന്ന് ചെടിച്ചട്ടി വെക്കാൻ ചേച്ചി കൊണ്ട് വെച്ച ചെറിയ സ്റ്റൂൾ കൊണ്ട് വന്നു. ശാന്തിച്ചേച്ചി ഫ്ലാസ്കിൽ ഉണ്ടാക്കി വെച്ചിരുന്ന കട്ടൻ ചായ കപ്പിൽ പകർന്ന് അതിന്മേൽ വച്ചു. പിന്നെ മൊബൈൽ എടുത്തു കൊണ്ട് വന്നു ബീൻബാഗിൻമേൽ ഇരുന്നു.വാട്സാപ്പിൽ തുരുതുരാ മെസ്സേജുകളുടെ ബഹളമാണ്. മിസ്സ്ഡ് കോൾസ് വേറെ. ദിലീപിന്റെ, മിഥുന്റെ, ശിവാനിയുടെ അങ്ങനെ ആരുടെയൊക്കെയോ. എല്ലാ ദിവസവും സംസാരിച്ചിരുന്നവരോട് പോലും ഇപ്പോൾ മിണ്ടാൻ തോന്നുന്നില്ല. ആരോ തൻ്റെ കണ്ണുകളെ അപ്പുറത്തെ ബാല്കണിയിലേക്കു വലിക്കുന്നത് പോലെ. എങ്കിലും അവൻ കണ്ണുകൾ ഉയർത്തിയില്ല. പക്ഷെ അവളുടെ സാന്നിദ്യം അവിടെയുണ്ടെന്ന് അവനുറപ്പായിരുന്നു.
സമയം ഏതാണ്ട് അഞ്ചു മണിയായിക്കാണും. പെട്ടെന്ന് മൊബൈൽ ശബ്ദിച്ചു. ധൃതിയിൽ മൊബൈൽ കയ്യിൽ നിന്നും വീണു. അതെടുക്കാൻ തുനിഞ്ഞപ്പോൾ കാല് തട്ടി ചായ കപ്പ് താഴെ വീണു പൊട്ടി. അവൻ്റെ നോട്ടം അരമതിൽ കടന്നു കാട്ടിലേക്ക് പാളി. അവൻ്റെ ഹൃദയം എന്തെന്നില്ലാത്ത തുടിച്ചു; അവൾ ആ ക്ഷണത്തിൽ അവനെ നോക്കുകയായിരുന്നു.
ആ കണ്ണുകൾ ജ്വലിക്കുന്നു. അഴക്! ആ കണ്ണുകളിൽ എന്താണ് ജ്വലിക്കുന്നതെന്ന് അവനു മനസ്സിലായില്ല. ഒരു നിമിഷനേരം മാത്രമേ അവനാ കാഴ്ച കാണാൻ കഴിഞ്ഞുള്ളൂ. അവളുടെ നോട്ടം പോലെ തന്നെ അവളും അപ്രത്യക്ഷമായിരിക്കുന്നു.
അവൻ വല്ലാതെ സന്തോഷിച്ചു. അമ്മ മരിച്ചതിനു ശേഷം അഞ്ചു മാസങ്ങൾക്കിപ്പുറം ഇതാദ്യമായാണ് താൻ ഇത്രയും സന്തോഷിക്കുന്നത് എന്നവൻ അറിഞ്ഞു. അവൻ അവൾക്കു അനന്യ എന്ന് പേരിട്ടു. അവളുടെ കണ്ണുകൾ അപ്പോൾ തന്നെ പകർത്താൻ തുനിഞ്ഞപ്പോളാണ് ഫോൺ പിന്നെയും റിങ് ചെയ്തത്. ശിവാനിയാണ്. ഇനിയും എടുത്തില്ലെങ്കിൽ അവൾ തന്നെ കൊല്ലും.
"ടെൽ മി ഡിയർ. ഐ വോസ് എ ലിറ്റിൽ ബിസി."
"ഉം. ഐ ആം ഗെറ്റിങ് ഇറ്റ്. നോ റിപ്ലൈ റ്റു മെസ്സേജസ്. നോ കോൾസ്. വാട്സ് ഹാപ്പനിംഗ് മാൻ? വേർ ആർ യു?"
"ഐ ഹാവ് ഷിഫ്റ്റഡ് റ്റു എ ന്യു പ്ലേസ്. ഐ വിൽ സെൻറ് യു ദി അഡ്രസ്സ്."
"ഉം."
ശിവാനിയുടെ സ്വരത്തിൽ ഒരു കനം തോന്നി. അവളോട് ഇത്രയും സമയം താൻ മിണ്ടാതിരുന്നിട്ടില്ല. അവൻ അദ്‌ഭുതപെട്ടു. ബാല്കണിയിൽ നിന്ന് എഴുന്നേറ്റു പോയി തുണി കൊണ്ട് വന്ന് തട്ടി പോയ ചായ അവൻ വൃത്തിയാക്കി. പൊട്ടിയ കപ്പിൻ്റെ കഷ്ണങ്ങൾ എടുത്തു മാറ്റുമ്പോൾ അവൻ ശ്രദ്ധിച്ചു, കാട്ടിലെ മെഴുതിരിവെട്ടം അണഞ്ഞു കിടന്നിരുന്നു. അവൻ തൻ്റെ പുതിയ അഡ്രസ് ശിവാനിക്ക് അയച്ചു കൊടുത്തു. ഏതു നിമിഷവും ഇനി അവളെ പ്രതീക്ഷിക്കാം, ഭരത് ഓർത്തു.
ഏകദേശം പത്തുമണിക്ക് ഡോർ ബെൽ അടിച്ചു. ശിവാനിയായിരിക്കും. അവൻ കതക് തുറന്നു. ശിവാനി കയ്യിൽ ഉള്ള പൊതി അവനു നീട്ടി. ഭരത് അത് വാങ്ങിച്ചു, ഒന്ന് മണത്തു, എന്നിട്ടത് ഡൈനിങ്ങ് ടേബിളിൽ വച്ചു. എന്നിട്ടവൻ ഒരു കൈ കൊണ്ട് അവളെ വട്ടത്തിൽ പിടിച്ചു. ശിവാനി ആ കൈ തട്ടി മാറ്റി. നിശ്ചയമായും അവളുടെ മൂഡ് ഓഫ് ആണ്, ഭരതിനു മനസ്സിലായി. അവൻ വെയിറ്റ് ചെയ്യാൻ നിശ്ചയിച്ചു.
അവൻ അവളോട് അനന്യയെ കുറിച്ച് സംസാരിച്ചു. എല്ലാം ക്ഷമയോടെ കേട്ട് കഴിഞ്ഞ്, ഒരു ദീർഘ നിശ്വാസത്തിനു ശേഷം അവൾ പറഞ്ഞു.
"നൈറ്റ് ഈസ് ഫോളിങ്. ലെറ്റസ് നോട് വെയ്സ്റ്റ് ടൈം."
എന്നിട്ടവൾ അവനെ വരിഞ്ഞു മുറുക്കി. അവൻ കണ്ണുകൾ അടച്ചു. അനന്യയുടെ കണ്ണുകൾ അപ്പോൾ അവനെ നോക്കി. അവൻ മന്ദഹസിച്ചു.
അഞ്ചാം ദിവസം
ഉണരുമ്പോൾ ഇളം വെയിൽ കണ്ണുകളിൽ അടിച്ചു തുടങ്ങിയിരുന്നു. അടുക്കളയിൽ ശാന്തി ചേച്ചിയുടെ ശബ്ദം ഒന്നും കേട്ടില്ല. ഇന്ന് കക്ഷി അവധിയെടുക്കുന്ന കാര്യമൊന്നും പറഞ്ഞിരുന്നില്ല. ഒരു കട്ടൻ ചായ ഇടാം എന്ന് കരുതി ഭരത് അടുക്കളയിലേക്ക് നടന്നു. അപ്പോഴാണ് സ്റ്റുഡിയോയുടെ വാതിൽ അല്പം തുറന്നു കിടക്കുന്നതു കണ്ടത്. ഇന്നലെ താനിതു അടക്കാൻ മറന്നു പോയോ. അതോ ശാന്തി ചേച്ചി ഇതിനകത്തു കയറിയോ. ഭരത് ഓടിച്ചെന്നു സ്റ്റുഡിയോയുടെ വാതിൽ മുഴുവൻ തുറന്നു അകത്തേക്ക് എത്തി നോക്കി.അവൾ, അനന്യ! കിഴക്കുനിന്നു വരുന്ന ഇളം വെയിലിൽ കുളിച്ചു, ഈറനുടുത്തു, തൻ്റെ പെയിന്റിങ്‌സ് നോക്കി നിൽക്കുന്നു. തനിക്കു പുറം തിരിഞ്ഞു നിൽക്കുന്ന അവളെ ഓടിച്ചെന്നു വാരിപുണരാനാണ് അവനാദ്യം തോന്നിയത്. സാധിക്കുന്നതിൽ ഏറ്റവും പക്വമായ അടികൾ വച്ച് അവൻ പതുക്കെ അവളുടെ പിറകിൽ എത്തി. തൻ്റെ ശബ്ദം കേട്ടിട്ടും എന്തെ അവൾ തിരിഞ്ഞു നോക്കുന്നില്ല എന്ന് അവൻ അത്‍ഭുതപെട്ടു.
അവൻ വലത്തേ കൈ ഉയർത്തി മുടികൊണ്ടു മൂടിക്കിടക്കുന്ന അവളുടെ വലത്തേ തോളിൽ വച്ചു. അവൾ തടഞ്ഞില്ല. ഭരത് അവളുടെ ഇടതു തോളിലും കൈ ചേർത്തു. അപ്പോൾ പതുക്കെ അവളൊന്നനങ്ങി. എന്നിട്ട്, അവൾ അവനഭിമുഖമായി തിരിഞ്ഞു. ഇത്രയും അടുത്ത് അവൾ കൂടുതൽ സുന്ദരിയായി അവന് തോന്നി. അവളുടെ നിശ്വാസം അവൻ്റെ കഴുത്തിൽ പതിഞ്ഞു. അവൾ അവൻ്റെ കുറ്റിത്താടി വളർന്നു നിൽക്കുന്ന കവിളിൽ തൊട്ടു. അവനവളുടെ ചുണ്ടുകളിൽ നോക്കി. വിടർന്നു നിൽക്കുന്ന ചെന്താമരയായി തോന്നി അവനാ ചുണ്ടുകൾ. അവനാ പൂവിനെ ചുംബിച്ചുണർത്താൻ തുടങ്ങി.
ശിവാനിയുടെ മൊബൈൽ ശബ്ദിച്ചപ്പോഴാണ് അവൻ കണ്ണുകൾ പതിയെ തുറന്നത്. ആ ക്ഷണത്തിൽ തൻ്റെ സ്വപ്നത്തെ തിരിച്ചറിയുകയും വല്ലാതെ പരിഭ്രമം തോന്നുകയും ചെയ്തു ഭരതിന്. അടുത്ത് തന്നെ കിടപ്പുണ്ടായിരുന്നു ശിവാനി. അവളെ പുതപ്പിച് പ്രാതലിനു അവളും കാണും എന്ന് ശാന്തി ചേച്ചിയോട് പറയാൻ അവൻ അടുക്കളയിലേക്കു പോകുമ്പോൾ കണ്ണ് വീണ്ടും ബാല്കണിയിലേക്കു പോയി. അവിടെ നില്പുണ്ടായിരുന്നു അവൾ, തൻ്റെ സ്വപ്നങ്ങളെ പോലും കവർന്നെടുത്തവൾ. അവളുടെ കാട് എന്നെത്തെയുംകാൾ പച്ചച്ചു നിന്നു.
എന്തോ അരമതിലിൽ ആഞ്ഞു നിന്ന്, അവളെ നോക്കാൻ അവന് ധൈര്യം തോന്നി. അവൾ എന്നത്തേയും പോലെ ചെടികളെ പരിപാലിച്ചു കൊണ്ടിരുന്നു. ആ ചെടികളിലൊന്നായി അവളുടെ അങ്കണത്തിൽ പച്ചച്ചു നില്ക്കാൻ തോന്നി ഭരതിന്. അവനകത്തു ചെന്ന് ചേച്ചി അലങ്കരിച്ചു വച്ച ചെടികളിൽ ഒന്ന് എടുത്ത് ബാൽക്കണിയുടെ അരമതിലിൽ വച്ചു. അവളവനെ കണ്ടു. അവൻ വച്ച ചെടിയും അവൾ കണ്ടു. പ്രത്യേകിച്ച് ഒരു ഭാവഭേദവും കാണിക്കാതെ അവളകത്തു പോയി.
താൻ നോക്കിനിന്നതു ഇഷ്ടപ്പെട്ടു കാണില്ല അവൾക്കു എന്ന് തോന്നി ഭരതിന്. ശാന്തി ചേച്ചി അപ്പോൾ ചായയുമായി വന്നു. ശിവാനിക്ക് കൊടുത്തോ എന്ന് ചോദിച്ചപ്പോൾ കനപ്പിച്ച സ്വരത്തിൽ ആ കൊച്ചു പോയി എന്ന് അവർ പറഞ്ഞു.
ശിവാനിയെ വിളിക്കാം എന്ന് കരുതി ഭരത് അകത്തേക്ക് നടക്കാൻ ഒരുങ്ങി. അപ്പോൾ അകത്തു നിന്ന് അനന്യ ബാല്കണിയിലേക്കു വീണ്ടും വന്നു. അവളുടെ കയ്യിൽ ഒരു സ്‌പ്രെയർ ഉണ്ടായിരുന്നു. ചില ചെടികളെ തിരഞ്ഞു പിടിച്ചു സ്പെയർ വച്ചു നനക്കാൻ തുടങ്ങി അവൾ. ഭരത് ശ്രദ്ധിച്ചു. കള്ളിമുൾച്ചെടികൾ ആയിരുന്നു അവ. അവൻ താൻ അരമതിലിൽ വച്ച ചെടിയെ നോക്കി. അതും ഒരു കള്ളിച്ചെടിയായിരുന്നു. അവനാ ചെടിക്ക് അനന്യ എന്ന് പേരിട്ടു. ആ ചെടി അത്യാവശ്യം വണ്ണമുള്ള മുളയുടെ തണ്ടിലായിരുന്നു നട്ടിരുന്നത്. അവനാ മുളംതണ്ടിനെ തൻ്റെ വലത്തേ കൈപ്പത്തികൊണ്ടു കെട്ടിപിടിച്ചു. അവൾ വീണ്ടും അകത്തേക്ക് പോയി.
ആറാം ദിവസം
തലേന്നാളത്തെ ഹാങ്ങോവർ വിട്ടു മാറിയിരുന്നില്ല. എങ്കിലും ശിവാനിയും മിഥുനും പറഞ്ഞതൊന്നും ഭരത് മറന്നിരുന്നില്ല. ഇതിനും മുൻപും തനിക്കിങ്ങനെ ഓരോ ഭ്രാന്തുകൾ പിടിച്ചിട്ടുണ്ട്. ഇതിലും മുന്നോട്ടു പോയി ദുരന്തമായി അവസാനിച്ചിട്ടുള്ള ബന്ധങ്ങൾ. ബന്ധങ്ങൾ എന്ന് പറഞ്ഞു കൂടാ. കാരണം തൻ്റെ വികാരങ്ങൾ തൻ്റെ സുഹൃത്തുക്കളോട് മാത്രമേ ഭരത് ഇത് വരെയും പങ്കു വച്ചിട്ടുള്ളൂ. പ്രധാനമായും ശിവാനിയോട്. കഥാനായികമാർ എന്നും കാൻവാസുകളിലും മനസ്സിലും മാത്രം നിറഞ്ഞു നിന്നു. അവരറിയാതെ അവരുടെ ഹൃദയ സ്പന്ദനങ്ങൾ നിറങ്ങളിൽ ചാലിച്ചു. ഒരിക്കൽ പോലും ഉള്ളു തുറക്കാതെ മനസ്സിൽ അവരെ ബന്ധിച്ചിരുത്തി. എന്നിട്ടു കൈവിട്ടു പോകുമ്പോൾ മറ്റൊരാളെ കിട്ടുന്നത് വരെ ലഹരികൾ മാറി മാറി പ്രയോഗിച്ചു, പെയിന്റിങ്ങുകൾ മെനഞ്ഞുക്കൂട്ടി. ഇതിങ്ങനെ എത്രനാൾ തുടരാനാണ് എന്ന് ശിവാനി ചോദിച്ചു."വൈ? യൂ ആർ ദേർ ഫോർ മി. ആർ യൂ ബോർഡ് ഓഫ് മി ഓൾഡ്രെടി?"
അവിടെ മിഥുൻ ഇടപെട്ടു.
"അങ്ങനെ അല്ല ഭരത്. അവൾക്കു മാത്രമല്ല. എനിക്കും അത് തന്നെയാ തോന്നുന്നത്. നിൻ്റെ ചേച്ചി ഞങ്ങളെ എല്ലാവരെയും വിളിക്കാറുണ്ട്. അമ്മ ഉണ്ടായിരുന്നപ്പോളത്തെ പോലെയല്ല. അർച്ചന ചേച്ചിക്ക് അവരുടേതായ ഉത്തരവാദിത്തങ്ങൾ ഉണ്ട്. നിന്നെ സെറ്റിൽ ആയി കാണാൻ മാത്രമാണ് അവർ ആഗ്രഹിക്കുന്നത്. ഇവിടെ നീയാണെങ്കിൽ നടക്കാത്ത സ്വപ്നങ്ങൾക്ക് തീക്കൂട്ടുകയാണ്."
"ഇതെല്ലാം വെറുതെയാണോ? ഞാനീ വരച്ചു കൂട്ടുന്നതും വെറുതെയാണോ? ഇതിലൊന്നും ജീവനില്ലേ? ഇതിലൊന്നും അർത്ഥമില്ലേ? ഇല്ലെങ്കിൽ ഞാൻ തന്നെ ഇല്ലാതാവുന്നതാണ് നല്ലത്."
"നിൻ്റെ ജീവിതത്തെ കുറിച്ച് മാത്രമാണ് ഞങ്ങൾ സംസാരിക്കുന്നതു. ചിത്രങ്ങൾ വരയ്ക്കാൻ നീ നിൻ്റെ ജീവിതം കൊണ്ട് കളിക്കുന്നതെന്തിനാണ്? ഫിസിക്കൽ അട്ട്രാക്ഷൻ ഈസ് ഫൈൻ. പക്ഷെ നിനക്ക് പേര് പോലും അറിയാത്ത ആളുകളെ കാലങ്ങളോളം മനസ്സിലിട്ടു കൊണ്ട് നടക്കുന്നത് അബദ്ധമല്ലേ?"
"ആര് പറഞ്ഞു അവരുടെയൊന്നും പേരെനിക്കറിയില്ല എന്ന്? മേഘ്ന, ആമി, ദേവു, ഗൗരി, ഇപ്പോൾ ഇവൾ അനന്യ."
"ആർ യൂ സീരിയസ്?" ശിവാനി കുലുങ്ങി ചിരിച്ചു കൊണ്ട് ചോദിച്ചു. ഭരതിന് അത് ഇഷ്ടപ്പെട്ടില്ല എന്ന് മനസ്സിലായപ്പോൾ ശിവാനി ചിരി നിർത്തി.
"സീ, നിങ്ങൾ പറയുന്നതൊക്കെ ഞാൻ മനസിലാക്കുന്നു. പക്ഷെ ഇതെൻ്റെ ജീവിതമാണ്. ഞാൻ ഇങ്ങനെയാണ്. നിങ്ങൾ എൻ്റെ കൂടെ വർഷങ്ങളായി ഉണ്ടായിരുന്നവരാണ്. എന്നിട്ടും നിങ്ങളെന്നെ മനസ്സിലാക്കുന്നില്ലെങ്കിൽ..."
"മനസ്സിലാവുന്നുണ്ട് നിന്നെ. പക്ഷെ, നിനക്ക് ഇപ്പോൾ വയസ്സ് മുപ്പതാണ്. സെറ്റിൽ ആവാനുള്ള സമയം ആയി തുടങ്ങി. നിൻ്റെ അച്ഛൻ മരിച്ചപ്പോൾ മുതൽ ഞങ്ങൾ കാണുന്നതാണ് നിൻ്റെ ചേച്ചിയെ. അവർ രാപകൽ ഇല്ലാതെ അധ്വാനിച്ചാണ് നിന്നെ ഈ നിലയിൽ ആക്കിയത്. പിന്നെ നിൻ്റെ അമ്മ. അവസാനം നിമിഷം പോലും നിന്നെ കുറിച്ചുള്ള ആധിയാണ് അവർക്കുണ്ടായിരുന്ന ഏക സങ്കടം."
"നിങ്ങൾക്കെന്താണ് വേണ്ടത്? അച്ഛൻ പറഞ്ഞിരുന്നത് പോലെ ഞാൻ എൻ്റെ പെയിന്റ് ബ്രഷ് വലിച്ചെറിയണോ? ഇവർക്കൊക്കെ വേണ്ടി തന്നെയാണ് ഞാൻ ആ ഒടുക്കത്തെ ജോലി എൻ്റെ തോളിൽ എടുത്തു വച്ചത്. ഞാനതിപ്പോഴും ചെയ്യുന്നുമുണ്ട്. അച്ഛൻ മരിക്കുമ്പോൾ ഒരേ ഒരു കാര്യം മാത്രമേ ഞാൻ ചേച്ചിയോട് ആവശ്യപ്പെട്ടിരുന്നുള്ളൂ, എനിക്ക് വീണ്ടും വരയ്ക്കണം എന്ന്. അവൾ അത് സമ്മതിച്ചതുമാണ്. ഇപ്പോൾ എല്ലാർക്കും എന്താ ഇത്ര പ്രശ്‍നം?"
"ഭരത്, നീ കാര്യങ്ങൾ ശരിക്കും കേൾക്കൂ. നീ വരക്കരുതെന്നു ഇവിടെ ആരും പറയുന്നില്ല. നിൻ്റെ അമ്മക്ക് നീ വരക്കുന്നതിൽ വലിയ അഭിമാനവും ആയിരുന്നു. നിൻ്റെ ചേച്ചിക്കും ഞങ്ങൾക്കും അതങ്ങനെയാണ്. പക്ഷെ, അതിനു വേണ്ടി നീ സ്വീകരിക്കുന്ന വഴിയാണ് അപകടകരം. നിനക്ക് ഇൻസ്പിറേഷന് മോഡൽസിനെ എത്ര വേണമെങ്കിലും കിട്ടും."
"ഈവൻ ഐ ആം റെഡി, യൂ നോ. ആറിന്റ് ഐ അട്ട്രാക്റ്റീവ് ഇനഫ് റ്റു ഇൻസ്പയർ യൂ?"
"ഷട് അപ്, ശിവാനി"
"അവൾ പറഞ്ഞതിൽ എന്താ തെറ്റ്? നിനക്കറിയാമോ നിൻ്റെ ഈ പോക്കിൽ അവൾ എത്ര വറീഡ് ആണെന്ന്? ഷീ ലവ്‌സ് യൂ ഡാമിറ്റ്."
ഭരത് ആശ്ചര്യത്തോടെ അവളുടെ നേരെ കണ്ണയച്ചു. ബെഡ്റൂമിൻ്റെ വാതിലിനടുത്തു നിന്നിരുന്ന ശിവാനി അവനെ നോക്കാതെ പതുക്കെ ഹാളിലേക്ക് ഒഴിഞ്ഞു മാറി. അവളിൽ നിന്ന് അത്ര ലോലമായ ഒന്നും താൻ പ്രതീക്ഷിച്ചിരുന്നില്ല എന്നവൻ അറിഞ്ഞു. ചെറിയ കുറ്റബോധം അവനുണ്ടായി, അവളെ അറിയാൻ കഴിയാതിരുന്നതിന്.
"ഷീ ടോൾഡ് മി നോട് റ്റു ടെൽ യൂ. പക്ഷെ നീ അതറിയണം. നിൻ്റെ ചുറ്റും ഉള്ളവർ എത്ര നിന്നെ സ്നേഹിക്കുന്നു എന്നും, നിൻ്റെ പ്രവർത്തികൾ കാരണം എത്രമാത്രം വേദനിക്കുന്നു എന്നും നീ അറിയണം. അതിനാണ് ഞാൻ ഇത് പറഞ്ഞത്. സീ ഭരത്, നമ്മൾ നാല് പേരും വർഷങ്ങളായി സുഹൃത്തുക്കൾ ആണ്. നിനക്ക് മരുന്നെത്തിച്ചു തരുന്ന ഡീലർമാരായി ദയവ് ചെയ്തു ഞങ്ങളെ നീ കാണരുത്. ശിവാനി എന്നോട് പറഞ്ഞു, നീ അവളെ ഒരു ഉപഭോഗ വസ്തുവായി മാത്രം കാണുന്നു എന്നവൾക്കിടക്കു തോന്നാറുണ്ടെന്ന്, അവൾക്കും മടുത്തുതുടങ്ങി എന്ന്, സെറ്റിൽ ആവണമെന്ന് ആഗ്രഹമുണ്ടെന്ന്, നിൻ്റെ കൂടെ ജീവിക്കാൻ മോഹമുണ്ടെന്ന്, അങ്ങനെ പലതും. നിൻ്റെ പോലെ അവളും ഇതൊക്കെ മനസ്സിൽ അടച്ചുപൂട്ടി വച്ചിട്ട് ഒരു കാര്യവുമില്ല എന്ന് തോന്നിയത് കൊണ്ടാണ് ഇതൊക്കെ നിന്നോട് പറഞ്ഞത്."
മിഥുനും ശിവാനിയും പോയിക്കഴിഞ്ഞും ഭരത് കുടിച്ചു, ബോധം കെടുന്നത് വരെ. രാവിലെ ഉണർന്നപ്പോൾ ശിവാനിയെ വിളിക്കണമെന്ന് തോന്നി. പക്ഷെ എന്തോ ധൈര്യം വന്നില്ല. ഭരത് ജനൽ പാളികളിലൂടെ കാട് നോക്കി നിന്നു. ആ കാട്ടിലെ മാൻപേട അവൻ്റെ ഹൃദയത്തിൽ വട്ടമിട്ടുകൊണ്ടിരുന്നു. ബാല്കണിയിലേക്കു നടന്നടുത്തു അനന്യയെ കെട്ടിപിടിക്കുമ്പോൾ അവൻ ആദ്യമായി കണ്ടു കാടിനുള്ളിലെ ജനൽ പാളികളിലൂടെ അവളുടെ നൃത്തം. മുഴുവനും കാണാൻ സാധിച്ചില്ലെങ്കിലും അവനുറപ്പായിരുന്നു അവൾക്കു താളം പിഴക്കില്ലെന്നു. അനന്യയുടെ മേലെയുള്ള പിടിത്തം അവൻ ഒന്ന് കൂടി മുറുക്കി. ആ കള്ളിച്ചെടിക്ക് മുത്തം കൊടുത്തപ്പോൾ അവൻ്റെ ചുണ്ടുകൾ വേദനിച്ചു.
ഏഴാം ദിവസം
രാവിലെ പത്തുമണിക്ക് ശിവാനി വിളിച്ചു. എന്ത് പറയണമെന്നറിയാതെ ആണ് ഫോൺ എടുത്തത്. തിരക്കിലാണോ എന്നവൾ ചോദിച്ചു. ജോലിയുണ്ട് എന്ന് പറഞ്ഞു. ഫ്രീ ആകുമ്പോൾ വിളിക്കാൻ പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു.മനഃപൂർവം ആരെയും കുറിച്ചോർക്കാതിരിക്കാൻ ജോലിയിൽ ശ്രദ്ധിക്കാൻ ഭരത് തീരുമാനിച്ചു. ഇടയ്ക്കിടയ്ക്ക് അനന്യ മനസ്സിലേക്ക് ഓടിവന്നപ്പോളൊക്കെ ബാല്കണിയിൽ ചെന്ന് അവളെ കെട്ടി പിടിച്ചു തിരിച്ചു വന്നു പിന്നെയും ജോലിയിൽ മുഴുകി. ഏഴു മണി വരെ നിർത്താതെ പണിതു. ഭക്ഷണം പോലും കഴിച്ചില്ല. പെൻഡിങ് ഉണ്ടായിരുന്ന എല്ലാ ജോലിയും തീർത്തു, പിറ്റേ ദിവസത്തെ അജണ്ടയും ടീമിന് ഷെയർ ചെയ്തു അവൻ ലാപ്ടോപ്പ് ക്ലോസ് ചെയ്തു. മേശപ്പുറത്തിരുന്ന ഭക്ഷണം ചൂടാക്കി കഴിച്ചു. സിഗരറ്റ് കത്തിച്ചു ബാല്കണിയിലേക്കു നടന്നു.
അവിടെ അവളുണ്ടായിരുന്നു. പക്ഷെ എന്നത്തേയും പോലെ അവൾ ഉത്സാഹത്തിൽ ആയിരുന്നില്ല. ചെടികളെ അവൾ നോക്കിയില്ല. ഒരു ചെറിയ സ്റ്റൂളിലോ മറ്റോ പകുതി തിരിഞ്ഞു ഇരിക്കുകയായിരുന്നു അവൾ. ഇടയ്ക്കിടയ്ക്ക് അവൾ കണ്ണുകൾ തുടക്കുന്നത് പോലെ തോന്നി അവന്. അവളെ ആശ്വസിപ്പിക്കണം എന്ന് അവനു തോന്നി. പക്ഷെ അവൾ തന്നെ കാണുന്നില്ല. അവൾ കാണുന്നത് വരെ അവളെ നോക്കി നില്ക്കാൻ അവൻ തീരുമാനിച്ചു. അനന്യയെ കെട്ടിപിടിച്ചു കൊണ്ട് അനന്യ തിരിയുന്നതും നോക്കി അവൻ കാത്തു നിന്നു.
മാനം വീണ്ടും ഇരുണ്ടു. വളരെ നേരത്തെ മൗനത്തെ ഖണ്ഡിച്ചുകൊണ്ട് ഭരതിൻ്റെ ഫോൺ ശബ്ദിച്ചു. അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി. ഫോൺ ശ്രദ്ധിക്കാതെ സൗഹൃദത്തിൻ്റെ ഒരു ചിരി അവൻ അവൾക്കു സമ്മാനിച്ചു. അവൾ തിരിച്ചു ചിരിച്ചു എന്ന് വരുത്തി, അകത്തേക്ക് പോയി. അകത്തു നിന്ന് അവൾ ജനൽ പാളികളിലൂടെ പുറത്തേക്കു നോക്കി. ഭരത് അവളെ തന്നെ നോക്കുകയായിരുന്നു. കുറച്ചു നേരം അവളവിടെ നിന്നു. പിന്നെ അകത്തേക്ക് അപ്രത്യക്ഷയായി.
ചേച്ചിയാണ് വിളിച്ചത്, പക്ഷെ പകരം ശിവാനിയെയാണ് തിരിച്ചു വിളിച്ചത്. അവളോട് വരാൻ അവൻ ആവശ്യപ്പെട്ടു. അവളോട് ക്ഷമ ചോദിക്കണമായിരുന്നു അവന്.
പതിവുപോലെ അവൾ വന്നു തന്നെ പുണർന്നു. ആദ്യമായി ആ കെട്ടിപ്പിടുത്തം അവന് അരുതാത്തതെന്നു തോന്നി. അവളുടെ കൈ ചെറുതായി തട്ടി മാറ്റിയപ്പോൾ അവൾ പകച്ചു.
"ശിവാനി, നീ എന്നോട് ക്ഷമിക്കൂ. നീ എൻ്റെ ആരോ ആണ്, ഒരു സുഹൃത്തിനേക്കാളുപരി. പക്ഷെ, ഞാൻ നിന്നെ ഉപയോഗിക്കുന്നു എന്ന് നിനക്ക് തോന്നിയെങ്കിൽ, ഐ ആം റിയലി സോറി. ഐ റിയലി ക്യാൻ നോട് മിസ് യൂ. ബട്ട്..."
അവളവൻ്റെ ചുണ്ടത്തു വിരൽ വച്ച് അവനെ നിശ്ശബ്ദനാക്കി.
"സെ നോ മോർ"
അവനെ കസേരയിൽ പിടിച്ചിരുത്തി അവൻ്റെ തല തൻ്റെ മാറോടു ചേർത്ത് പിടിച്ചു അവൾ. എന്തെന്നില്ലാത്ത ആശ്വാസം തോന്നി അവന്. അവളുടെ ഹൃദയമിടിപ്പിൻ്റെ താളത്തിൽ തനിക്കുറങ്ങണമെന്നവൻ പറഞ്ഞു. ശിവാനി അവനെ ബെഡ്റൂമിലേക്ക് ആനയിച്ചു. ബാല്കണിയിലേക്കുള്ള വാതിലടച്ച്, ജനൽ പാളികളിലെ കർട്ടനുകൾ വലിച്ചു തുറന്നു. കുറച്ചു നേരം അവൾ ആ കാട് നോക്കി നിന്നു. എന്നിട്ടു തിരിഞ്ഞു അവനെ കിടത്തി അവൻ്റെ അടുത്ത് കിടന്നു. അവനുറങ്ങുന്നതു വരെ അവൾ അവനെ നെഞ്ചോട് ചേർത്ത് പിടിച്ചു.
എട്ടാം ദിവസം
ശിവാനിയാണ് രാവിലെ കാപ്പിയുമായി വന്നത്. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു താൻ പോകുമെന്നവൾ പറഞ്ഞു. ശാന്തി ചേച്ചി ഉണ്ടാക്കിയ പുട്ടും കടലക്കറിയും കഴിച്ചു അവൾ പോകാനൊരുങ്ങി. വാതിൽക്കൽ വച്ച് തിരിഞ്ഞു നിന്ന് അവൻ്റെ ചുണ്ടുകളിൽ അഗാധമായി ചുംബിച്ചു അവനെ തള്ളി മാറ്റി അവൾ പറഞ്ഞു."ഐ ആം ലീവിങ് നൗ. കോൾ മീ വെൻ യൂ ആർ ഇൻ നീഡ്. ഐ വിൽ ബി ദേർ. ഓൾവേസ്!"
അത് പറഞ്ഞു, തിരിഞ്ഞു നോക്കാതെ അവൾ ഇറങ്ങി പോയി. അവനു വീണ്ടും കുറ്റബോധമുണ്ടായി. അവൻ നേരെ സ്റ്റുഡിയോയിൽ പോയി തൻ്റെ സൃഷ്ടികളെ നോക്കി നിന്നു. പുതിയ കാൻവാസ് ഒരുക്കി എന്തോ വരയ്ക്കാൻ ഒരുങ്ങി. പക്ഷെ പെട്ടെന്ന് മനസ്സ് ശൂന്യമാകുന്നത് അവൻ അറിഞ്ഞു. പെയിന്റ് ബ്രഷ് വലിച്ചെറിഞ്ഞ് അവൻ ബാല്കണിയിലേക്കു ഓടി.
അനന്യ അവിടെ നിൽക്കുന്നത് അവൻ കണ്ടു. അവൻ തൻ്റെ അനന്യയെ കയ്യിൽ എടുത്ത് രണ്ടു കൈകൊണ്ടും അമർത്തി കെട്ടിപിടിച്ചു. അവൾ അവനെ നോക്കി. അവളുടെ നോട്ടത്തിൽ പ്രണയമുണ്ടായിരുന്നില്ല. പക്ഷെ, ആ നോട്ടം തനിക്ക് ഒരിക്കലും മടുക്കില്ല എന്നവന് അറിയാമായിരുന്നു. അവൻ അവളെ നോക്കിക്കൊണ്ടിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നതായി അവനു തോന്നി. അവൾ തൻ്റെ കണ്ണുകൾ താഴ്ത്തി ബാൽക്കണിയിലൂടെ ഉലാത്തി. അവളുടെ സാരിത്തലപ്പ് ആ ചെടികളെയാകെ കുളിരണിയിക്കുന്നുണ്ടായിരുന്നു. അവൻ്റെ കണ്ണുകൾ അവളെ പിന്തുടർന്നുകൊണ്ടേയിരുന്നു. എത്ര നേരം അവർ രണ്ടു പേരും അങ്ങനെ ചിലവഴിച്ചു എന്ന് രണ്ടു പേരും അറിഞ്ഞില്ല.
ഒമ്പതാം ദിവസം
ഇന്നലെ രാത്രി താൻ എപ്പോഴാണ് ഉറങ്ങിയതെന്ന് ഭരതിനു ഓർത്തെടുക്കാൻ കഴിഞ്ഞില്ല. ഉണർന്നപ്പോൾ ശിവാനിയുടെ ഫ്ലാറ്റിൽ, സോഫയുടെ താഴെ കാർപെറ്റിൽ മലർന്നു കിടക്കുകയായിരുന്നു ഭരത്. സോഫയിൽ കിടന്നുറങ്ങുന്ന ശിവാനി പതുക്കെ ഒന്നനങ്ങി തിരിഞ്ഞു കിടന്നു.ഭരത് ഓർത്തു, ഇന്നലെ രാവിലെ ബാല്കണിയിൽ അനന്യയെ കണ്ട ശേഷം പുറത്തിറങ്ങിയതാണ്. കുറെ അലഞ്ഞു തിരിഞ്ഞു ഒടുക്കം ശിവാനിയുടെ ഫ്ലാറ്റിൽ ചെന്ന് കയറി. മുമ്പത്തെപ്പോലെ, ഫ്രീ ആയി അവിടെ പ്രവേശിക്കാനോ വെള്ളം എടുത്തു കുടിക്കാനോ ടോയ്‌ലറ്റ് ഉപയോഗിക്കാനോ ചിപ്സ് എടുത്തു കൊറിക്കാനോ ഒന്നിനും കഴിയുന്നില്ല. കുറച്ചു സമയത്തിനകം തന്നെ ശിവാനി ഈ ഔപചാരികത തിരിച്ചറിഞ്ഞു.
മിഥുൻ പറഞ്ഞത് സത്യമാണെന്നും, പക്ഷെ അത് കാര്യമാക്കേണ്ട എന്നും അവൾ പറഞ്ഞു. എന്ന് വച്ച് ഇങ്ങനെ തുടർന്നാൽ ഈ സൗഹൃദം തന്നെ ഒരു തലവേദനയായി മാറും എന്നും അവൾ പറഞ്ഞു. അവൾ പറഞ്ഞതനുസരിച്ചു പെരുമാറാൻ ആവും വിധം ഭരത് ശ്രമിച്ചു. അതിനുള്ള മരുന്നും അവൾ തന്നെ അവനു സമ്മാനിച്ചു.
പകൽ വൈകുന്നേരം ആയതും പിന്നീട് രാത്രി ആയതും ഒന്നും ഇരുവരും അറിഞ്ഞില്ല. അവർ മിക്ക സമയവും ഒന്നും സംസാരിച്ചില്ല. കുറച്ചെങ്കിലും സംസാരിച്ചത് ഭരത് ആയിരുന്നു. അത് മുഴുവൻ അനന്യയെക്കുറിച്ചും ആയിരുന്നു. തന്നെ കേട്ടിരിക്കുന്നതിനു അവസാനം അവൻ ശിവാനിക്ക് നന്ദി പറഞ്ഞു. അതിനു മറുപടിയായി ശിവാനി അവനെ സോഫയിൽ നിന്ന് തൊഴിച്ചു താഴേക്കിട്ടു. അവിടെ നിന്നാണ് ഇപ്പോൾ താൻ ഉണരുന്നത് എന്നവൻ അറിഞ്ഞു.
സമയം നോക്കി. മണി രണ്ടര. തലവേദനയും വിശപ്പും കാരണം ഒന്നും ചിന്തിക്കാൻ കഴിയുന്നില്ല. ശിവാനിയെ കുലുക്കി വിളിച്ചു. അനക്കമില്ല. ഫോണെടുത്തു സ്വിഗ്ഗിയിൽ രണ്ടുപേർക്കുള്ള ബട്ടർ ചിക്കനും ഗാർലിക് നാനും ഓർഡർ ചെയ്തു. ബെഡ്‌റൂമിൽ പോയി അവളുടെ ബാത്‌റൂമിൽ കുളിച്ചു. ഉടുക്കാൻ ഒന്നും ഇല്ലാതിരുന്നതിനാൽ അവളുടെ വോൾ കാബോഡ് തപ്പി നോക്കി. അവളുടെ ഒരു ഫ്രീ സൈസ് കറുത്ത ടി-ഷർട്ടും ട്രൗസേഴ്‌സും എടുത്തിട്ടു.
കാബോഡ് അടക്കാൻ തുടങ്ങുമ്പോഴാണ് അവൻ ഒരു ലെതർ ബാഗ് ശ്രദ്ധിച്ചത്. എവിടെയോ കണ്ടിട്ടുള്ള ഒരു ബാഗ്. അതെ, അത് തൻ്റെ അമ്മ തനിക്കു സമ്മാനിച്ചതായിരുന്നു. ശിവാനിയോട് താനത് പറഞ്ഞിരുന്നു. അതിൻ്റെ ഡിസൈൻ ഇഷ്ടമായില്ല എന്നും. പക്ഷെ അവൾ എപ്പോഴാണ് അത് തൻ്റെ കയ്യിൽ നിന്നും കൈക്കലാക്കിയത് എന്നവന് മനസ്സിലായില്ല. അവനതു തുറന്നു നോക്കി. ബാഗ് കാലിയാണ്, പക്ഷെ അതിലെ മണങ്ങൾ അവൻ്റെ മനസ്സിനെ തളർത്തി. അവനാ ബാഗ് അതെ പടി തിരിച്ചു വച്ച്, അവളുടെ അടുത്തെത്തി അവളുടെ കവിളിൽ ഒരു മുത്തം കൊടുത്തു. അവൾ പാതി മയക്കത്തിൽ പുഞ്ചിരിച്ചു.
വൈകീട്ട് ഇരുവരും കൂടി ഭരതിന്റെ ഫ്ലാറ്റിൽ തിരിച്ചെത്തി. തിരിച്ചെത്തിയ ഉടൻ ശിവാനിയാണ് ബാല്കണിയിലേക്കു ആദ്യം ഓടിയെത്തിയത്. അവൾക്ക് അനന്യയെ കാണണം എന്ന് അവനോടു പറഞ്ഞിരുന്നു. ഭരത് മന്ദഹസിച്ചു നിന്നതേ ഉള്ളൂ. പക്ഷെ, അവിടെ എത്തിയ ഉടനെ ശിവാനി അവനെ ഉറക്കെ വിളിച്ചു. അവനവളുടെ അടുത്തേക്കോടി എത്തി.
പെട്ടെന്നവന്റെ മുഖം കറുത്തിരുണ്ടു. ബാല്കണിയിലേക്കു തന്നെ നോട്ടം ഉറപ്പിച്ചു, അവൻ തൻ്റെ അനന്യയെ കയ്യിൽ എടുത്തു.
അനന്യയുടെ കാട് അവിടെ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. അവിടെ അവശേഷിച്ചിരുന്നത് ചെടികളുടെ കുറച്ചവശിഷ്ടങ്ങളും ചെമ്മണ്ണിൻ്റെ കറയും മാത്രമായിരുന്നു. അകത്തേക്ക് കാണാമായിരുന്ന ജനലുകളും അടച്ചിട്ടിരുന്നു. അവൻ്റെ മനസ്സ് വേദനിക്കുന്നത് ശിവാനി അറിഞ്ഞു. അവളവനെ ചേർത്തുപിടിച്ചു.
ഭരത് വലതു കൈകൊണ്ടു കള്ളിച്ചെടിയിൽ പിടിച്ചു. കൈ വേദനിക്കുന്നത് അവൻ അറിഞ്ഞു. ഇടതു കയ്യും കയറ്റിപിടിച്ചു. പിന്നെ രണ്ടു കൈകളും ചേർത്ത് അവനാ കള്ളിച്ചെടിയെ ആവുവോളം ആലിംഗനം ചെയ്തു. അവൻ്റെ കൈകളിൽ നിന്നും ചോര പൊടിഞ്ഞു.
ആവുന്നത് ശ്രമിച്ചിട്ടും ശിവാനിക്ക് ആ കൈകൾ വിടർത്താനോ ആ പിടി അയക്കാനോ കഴിഞ്ഞില്ല. ഡൈനിങ്ങ് റൂമിൽ നിന്ന് ഭരതിൻ്റെ ഫോൺ ശബ്ദിക്കാൻ തുടങ്ങി. സ്‌ക്രീനിൽ അവൻ്റെ ചേച്ചിയുടെ പേരായിരുന്നു.
Impressive🥰🥰🥰
ReplyDeleteThank you for reading it and commenting on it ♥️
Delete💥💥
ReplyDeleteThank you for reading 😊
Delete