Posts

Showing posts from 2022

ഒമ്പതു ദിവസങ്ങൾ

Image
കാക്കനാട്ടെ പിജിയിൽ നിന്നും കളമശ്ശേരിയിൽ അർച്ചന ചേച്ചി വാടകയ്ക്ക് എടുത്തു തന്ന പ്രൊവിഡൻസ് ഗ്രൂപ്പിൻറെ പെന്റാ ഹൗസ് ഫ്ലാറ്റ് സമുച്ചയത്തിലേക്ക് ഊബർ ടാക്സിയിൽ പോകുമ്പോൾ ഭരതിനെ ചേച്ചി വിളിച്ചു. "എവിടെ എത്തിയെടാ?" "കരിപ്പാശ്ശേരി" "ഓക്കെ. ഞാൻ ഒരു അഞ്ചു മിനിറ്റുകൊണ്ട് അവിടെ എത്തും. നീ എത്തുമ്പോൾ വിളിക്ക്." "ശരി" "മെയിൻ എൻട്രൻസിൻ്റെ റൈറ്റ് സൈഡിൽ എ-ബ്ലോക്ക് ആണ് ട്ടോ." "ആ ശരി. എത്തിയിട്ട് വിളിക്കാം." ഒട്ടും താത്പര്യം ഉണ്ടായിട്ടല്ല. പക്ഷെ ചേച്ചി പറയുന്നത് ഇപ്പൊ അനുസരിക്കാൻ തോന്നാറുണ്ട്. പ്രത്യേകിച്ചും അമ്മ പോയിക്കഴിഞ്ഞു. ഒരു വിധം വേഗത്തിൽ തന്നെ പോകുന്നുണ്ട് ടാക്സി. എത്തിയെന്നു പറഞ്ഞു ചേച്ചി മെസ്സേജും അയച്ചിരുന്നു. മെയിൻ ഗേറ്റിൽ എത്തി ഏതു ബ്ലോക്ക് ആണെന്ന് ഡ്രൈവർ ചോദിച്ചപ്പോൾ ശങ്കയൊന്നും കൂടാതെ റൈറ്റ് സൈഡിലേക്ക് എടുത്തോളാൻ പറഞ്ഞു. എ-ബ്ലോക്കിന്റെ താഴെ തന്നെ നില്പുണ്ടായിരുന്നു കക്ഷി. "വേഗം വാ. ഇത് കഴിഞ്ഞു എനിക്ക് ഓഫീസിൽ പോകാനുള്ളതാ." "സാറ്റർഡേ മതിയായിരുന്നെന്നു ഞാൻ പറഞ്ഞതല്ലേ" "എടാ വീക്കെൻഡ്‌സ് ആണ് ഏറ്റവും ബിസി. ആരോഹി...

Myopia

I was startled to hear him scream "butterflies" at first, Then, I felt bad for him for two reasons. First, the obvious absence of the creature around the neck. Here, all we could see were the cloth lines that bore colored clips. The barrenness and the voids of the concrete woods Made the place wholesome here. Second, the obvious presence of an imperfection That you perceive the world beautiful. I can be the right person to talk about this, Because, I see "butterflies" too. And I see more.   I see everything clean, neat, and pretty, Everything far, misty, and romantic, and Every person, a character from a fairytale, Until they come near asking "what's up?" I stare and stare and stare, Yet unnotice the signboard that says, "Dead-end". Long back in our village, I never threw a stone for a mango North did I search for a cuckoo. I never got wet in the rain And many of my smiles have gone vain. Now it's him. He could inherit nothing better than...

അസ്തമയത്തിൻ്റെ ചുവപ്പ്

Image
ആകാശത്തു ചുവപ്പ് നിറം വരുന്നത് പോലെയാണ് അവൾക്കു ദേഷ്യം വരുന്നത്. എല്ലാ ദിവസവും ഓരോ നേരം വീതം. ദേഷ്യം കൊണ്ട് അവളുടെ മുഖം ചുവക്കും, പിന്നെ കൊടും നിശ്ശബ്‌ദതയും ശാന്തതയും തളംകെട്ടി നിൽക്കുന്ന ഒരു ഭീകരതയും. ഇത് ദേഷ്യം തന്നെയോ എന്നെനിക്കു ശകലം സംശയമുണ്ട്. കാരണം, ദേഷ്യപ്പെടുമ്പോൾ സാധാരണയായി ആളുകൾ നടത്തുന്ന തരം പ്രകടനങ്ങളൊന്നും അനു കാഴ്ചവെക്കാറില്ല. ഒരുപക്ഷെ, അവൾ ഒരു ഉത്തമയായ ഭാര്യ ആയതുകൊണ്ടാകാം; ആകാൻ ശ്രമിക്കുന്നത് കൊണ്ടാകാം; അല്ലെങ്കിൽ അവൾക്കു യഥാർത്ഥത്തിൽ ദേഷ്യമല്ലാത്ത മറ്റെന്തോ വികാരമാണ്. അതുമല്ലെങ്കിൽ ദേഷ്യമെന്തെന്നും അത് എങ്ങനെയെന്നും എനിക്കറിയാത്തതുമാകാം. അറിയില്ല. അപ്പോൾ അവളുടെ വികാരമെന്തെന്നറിയണം. ചോദിച്ചിട്ടുണ്ട്, പലവട്ടം. മിക്കവാറും ദിവസങ്ങളിലും, ഇപ്പോഴും താനത് തുടർന്നുകൊണ്ടേയിരിക്കുന്നു. ചോദിക്കുമ്പോൾ രണ്ടു തവണ ചോദിക്കും. കാരണം ആദ്യ തവണ അവൾ ഒരിക്കലും ഉത്തരം പറയാറില്ല. രണ്ടാം തവണത്തെ ചോദിക്കലിൽ അവൾ മനസില്ലാമനസോടെ ചിലപ്പോൾ ഉത്തരം പറയും. "ഒന്നുമില്ല. ഞാൻ പണിയെടുക്കുന്നത് കാണുന്നില്ലേ?" കാണുന്നുണ്ട്. അതുകൊണ്ടു ഞാനെൻ്റെ മുറിയിലേക്ക് പോകും. അതെ, എൻ്റെ മുറി. ഞ...

പ്രണയഗംഗ

Image
പ്രണയത്തിനു മുൻപ് മനസ്സിനുള്ളിലെവിടെയോ ഞാൻ ചെറുതായി സന്തോഷിക്കുകയാണ്. ഹൃദയത്തിന്റെ ഏതോ കോണിൽ മഞ്ഞു വീഴുന്ന പോലൊരു സന്തോഷം. ഒരു പ്രണയിനിയുടെ സന്തോഷം. ഇത് നൈമിഷികമാകാൻ സാധ്യത ഏറെയാണ്. പക്ഷെ, ഈ നിമിഷം മതി, ഞാൻ സന്തുഷ്ടയാണ്. പ്രണയം എനിക്ക് ചുണ്ടുകളിൽ മധുരിക്കുന്ന തേനാണ്; കണ്ണുകളിൽ തിളങ്ങുന്ന കണ്ണുനീരാണ്; നെറ്റിയിൽ അദ്ധ്വാനത്തിന്റെ വിയർപ്പാണ്; കൈകളിൽ സുരക്ഷിതത്വത്തിന്റെ തലോടലും. പ്രഭാതത്തിനു മുൻപുള്ള അന്ധകാരത്തിൽ സൂര്യന്റെ ആദ്യ കിരണങ്ങളെയും കാത്തു മിഴിവാർക്കുന്ന എന്റെ നെറുകയിൽ ചുംബിക്കുന്ന കാറ്റാണെനിക്ക് പ്രണയം. വിദൂരത്തിലേക്കുള്ള നേർരേഖാ സഞ്ചാരത്തിൽ തീവണ്ടിയുടെ ജനലിനരികിലിരിക്കുമ്പോൾ എന്റെ കവിളുകളിൽ തലോടുന്ന കുളിരാണ് എനിക്ക് പ്രണയം; പുലർക്കാലങ്ങളിൽ വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ ചുറ്റി നടക്കുമ്പോൾ തണുത്തുവിളറി വിറയ്ക്കുന്ന എന്റെ കൈകളിൽ മുത്തമിടുന്ന പൂക്കളാണെനിക്ക് പ്രണയം. സന്ധ്യാവിരഹത്തിൽ സൂര്യൻ മുങ്ങിത്താഴുമ്പോഴും എന്റെ കാലുകളെ പുണരുന്ന തിരകളാണെന്റെ പ്രണയം. നീ തിരിഞ്ഞൊന്നു നോക്കൂ. നിന്റെ ശ്വാസത്തിലും ഗന്ധത്തിലും ഞാനുണ്ട്. നിന്റെ പുസ്തകത്താളുകളിലും ചിന്തകളിലും എനിക്കിടമുണ്ട്. നിന്റെ ഹൃദയമ...

Through the Kajal Smudged Eyes

Image
Letters roam around me, a to z, Yet I stand without any help. I look for a gap to gasp a puff of air. All I see are people Who carry venomous serpents on their tongues. I wish to be the last fume coming out of The black, weirdly twisted wick of a burnt out candle. I am crowded, instead, with The gallant flashes of fire flames, The black smoke of which chocks the tongue out of me. My inner wounds, still fresh, Are clogged and stinky with the oozing puss. The sinus cavities are clogged either. To empty them, I need a huge vacuum cleaner With sucking lips and an even cleaner heart Broad enough to tuck me in, entirely. My wealth was spent along the greenery of my life. Too meager to mention. The blood got dried up and got thickened That it is no more easy To drain it out through a cut-throat. It will freeze, instead, to a tree of veins, The roots of which will find their own way. I will still wait, the only option left, And see how it is going to end. Though, I even doubt the existence of ...

എനിക്കായ് ഒരു ചരമഗീതം

Image
മരണ ശേഷം എന്നെ മറന്നു കൊൾക എന്റെ മരണ ശേഷം എന്നെ മറന്നു കൊൾക എനിക്കായ് കണ്ണീർ പൊഴിക്കാതെ എന്നെ മറന്നു കൊൾക എന്നെ ചേർത്തു വച്ച് നിങ്ങൾ നെയ്യുന്ന ഓർമ്മകൾക്കൊന്നും എന്നെ പിടിച്ചു നിർത്താൻ ആകില്ല എന്നെ തിരിച്ചു വിളിക്കാൻ ആകില്ല എന്റെ മരണം തടയാനും ആകില്ല ആയതിനാൽ എന്നെ മറന്നു കൊൾക എനിക്കായ് ഓർമ്മ പൂക്കൾ വേണ്ട എനിക്കായ് ബലികുടീരങ്ങൾ വേണ്ട എനിക്കായ് മീസാൻ കല്ലുകളും വേണ്ട എന്റെ പേര് എവിടെയും കൊത്തി വെക്കേണ്ട എന്റേതെല്ലാം പങ്കിട്ടെടുക്കുക എന്റേതായി ഒന്നും മാറ്റി വെക്കേണ്ട; മാറ്റി നിർത്തേണ്ട ഇഹ ലോകത്തിൽ എന്റെ പാത്രം അരങ്ങൊഴിയുന്നു ആരൊക്കെയോ പോകുന്നു; ആരൊക്കെയോ വരുന്നു ആളുകൾ, പേരുകൾ, മാനങ്ങൾ, കാലങ്ങൾ എല്ലാം നശ്വരം; ജനിക്കുന്നവർ മരിക്കും മരിക്കുന്നവർ പോകും അവരെ പോകാൻ അനുവദിക്കുക എന്നെ പോകാൻ അനുവദിക്കുക എന്നെ മറന്നു കൊൾക   എനിക്ക് വേണ്ടി ബലികൾ നടത്തേണ്ട എനിക്കായ് ഓര്മ നാളുകളും വേണ്ട   എനിക്ക് വേണ്ടി ശ്രാദ്ധങ്ങൾ  വേണ്ട എനിക്ക് വേണ്ടി കാക്കകൾക്ക് ഊട്ടു വേണ്ട വിശക്കുന്നവർ ആഹാരം കണ്ടെത്തും ദാഹിക്കുന്നവർ പാനീയം കണ്ടെത്തും ദഹിക്കുന്നവർ ദഹിക്കും മരിക്കുന്നവർ പോകും അവരെ പോകാൻ അനുവദിക്കുക എ...